ചണ്ഡിഗഡ്: ഭീകരതയ്ക്കെതിരേ പോരാടാൻ പാക്കിസ്ഥാനു സാധിക്കുന്നില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഹരിയാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു മുന്നിൽ ഒരു നിർദേശം വയ്ക്കാൻ ആഗ്രഹിക്കുകയാണ്. ഭീകരതയ്ക്കെതിരേ പോരാടുന്നതിനെ ഗൗരവമായി കാണുന്നുണ്ടെങ്കിൽ വേണ്ട സഹായം നല്കാൻ ഞങ്ങൾ തയാറാണ്. -രാജ്നാഥ് സിംഗ് പറഞ്ഞു.
കാഷ്മീരിനെ പാക്കിസ്ഥാൻ മറന്നേക്കൂ. ഭീകരതയ്ക്കെതിരേ സത്യസന്ധമായ പോരാട്ടം നടത്തിയില്ലെങ്കിൽ നിങ്ങളുടെ രാജ്യം ശിഥിലമാകും.ഇതു തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. കാഷ്മീർ ഞങ്ങളുടെ അവിഭാജ്യഘടകമാണ്.
കാഷ്മീരിനെക്കുറിച്ച് പാക്കിസ്ഥാൻ ചിന്തിക്കുക പോലും വേണ്ട. അതിനു നിങ്ങൾ വില കൊടുക്കേണ്ടി വരും. 1947ൽ നിങ്ങൾ ഇന്ത്യയെ രണ്ടാക്കി. 1971ൽ പാക്കിസ്ഥാൻ രണ്ടായി-രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു മുന്നിൽ ഒരു നിർദേശം വയ്ക്കാൻ ആഗ്രഹിക്കുകയാണ്. ഭീകരതയ്ക്കെതിരേ പോരാടുന്നതിനെ ഗൗരവമായി കാണുന്നുണ്ടെങ്കിൽ വേണ്ട സഹായം നല്കാൻ ഞങ്ങൾ തയാറാണ്. -രാജ്നാഥ് സിംഗ് പറഞ്ഞു.
കാഷ്മീരിനെ പാക്കിസ്ഥാൻ മറന്നേക്കൂ. ഭീകരതയ്ക്കെതിരേ സത്യസന്ധമായ പോരാട്ടം നടത്തിയില്ലെങ്കിൽ നിങ്ങളുടെ രാജ്യം ശിഥിലമാകും.ഇതു തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. കാഷ്മീർ ഞങ്ങളുടെ അവിഭാജ്യഘടകമാണ്.
കാഷ്മീരിനെക്കുറിച്ച് പാക്കിസ്ഥാൻ ചിന്തിക്കുക പോലും വേണ്ട. അതിനു നിങ്ങൾ വില കൊടുക്കേണ്ടി വരും. 1947ൽ നിങ്ങൾ ഇന്ത്യയെ രണ്ടാക്കി. 1971ൽ പാക്കിസ്ഥാൻ രണ്ടായി-രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.