ചെന്നൈ: ചൈന - ഇന്ത്യ വാണിജ്യത്തിലെ അസന്തുലനം സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക പരിഗണിക്കാൻ സംവിധാനമു ണ്ടാകും. മുടങ്ങിക്കിടക്കുന്ന അതിർത്തിചർച്ച പുനരാരംഭിക്കും. അടുത്ത വർഷവും അനൗപചാരിക ഉച്ചകോടി നടത്തും. തർക്കവിഷയങ്ങൾ ബന്ധത്തെ ഉലയ്ക്കാതെ ഇരു രാജ്യങ്ങളും നോക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും മഹാബലിപുരത്തു രണ്ടു ദിവസം നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ ഇവയാണ്. കാഷ്മീർ കാര്യം പരാമർശിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ല.
ഇന്ത്യയിലേക്കു ചൈനീസ് ഉത്പന്നങ്ങൾ ഒഴുകുകയും ഇന്ത്യൻ ഉത്പന്നങ്ങൾ ചൈന കാര്യമായി വാങ്ങാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെപ്പറ്റി ഇന്ത്യക്ക് ആശങ്കയുണ്ട്. ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാർകൂടി വരുന്പോൾ ചൈനീസ് ഉത്പന്നപ്രളയം ഇന്ത്യൻ വ്യവസായങ്ങളെ ഇല്ലാതാക്കുമെന്നാണു ഭീതി. ഈ വിഷയം ധനമന്ത്രിമാരുടെ തലത്തിൽ ചർച്ച ചെയ്യാൻ സംവിധാനമുണ്ടാകും. എന്നാകും ഈ സംവിധാനത്തിന്റെ ആദ്യയോഗം എന്നു പിന്നീടേ തീരുമാനിക്കൂ. ഈ ധാരണ ആർസിഇപി കരാറിൽ ഒപ്പിടാൻ ഇന്ത്യക്കു ന്യായീകരണമാകും. വാണിജ്യകമ്മി കുറയ്ക്കാമെന്നു ഷി വാക്കു പറഞ്ഞിട്ടില്ല.
അതിർത്തികാര്യത്തിൽ പ്രത്യേക പ്രതിനിധികളുടെ തലത്തിലുള്ള ചർച്ച മുടങ്ങിക്കിടക്കുന്നതു താമസിയാതെ പുനരാരംഭിക്കും. കൈവശ അതിർത്തിയിലെ തർക്കമില്ലാത്ത ഭാഗങ്ങൾ അംഗീകരിച്ചുകൊണ്ടു ഘട്ടംഘട്ടമായി പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന ചൈനീസ് നിർദേശം ഇന്ത്യ തള്ളി. തർക്കമേഖലകൾ ഒന്നിച്ചു പരിഗണിച്ചു ചർച്ച മുന്നോട്ടു കൊണ്ടുപോകാമെന്നാണ് ഇന്ത്യൻ നിലപാട്.
പ്രതിരോധ മേഖലയിൽ സഹകരണം കൂട്ടും. പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് താമസിയാതെ ചൈന സന്ദർശിക്കും.
അതിർത്തിയിൽ പുതിയ ‘വിശ്വാസം വളർത്തൽ പരിപാടികൾ’ ചൈന നിർദേശിച്ചെങ്കിലുംഅതിനു സമയമായിട്ടില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തത്.
കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ ആരംഭിച്ച അനൗപചാരിക ഉച്ചകോടി സംവിധാനം തുടരാമെന്ന ഷിയുടെ നിർദേശം മോദി അംഗീകരിച്ചു. അതിനായി അടുത്തവർഷം ചൈന സന്ദർശിക്കാനുള്ള ക്ഷണം മോദി സ്വീകരിച്ചു.
ധനമന്ത്രിമാരുടെ തലത്തിലുള്ള സംവിധാനം വാണിജ്യത്തിനു പുറമേ മൂലധന നിക്ഷേപ വിഷയങ്ങളും ചർച്ച ചെയ്യും. ഇന്ത്യയിൽ ഫാക്ടറികൾ തുടങ്ങാൻ ചൈന തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
രണ്ടുദിവസത്തിനിടെ ഇരുനേതാക്കളും അഞ്ചര മണിക്കൂറോളം നേരിട്ടു ചർച്ച നടത്തി. ഇന്നലെ രാവിലെ മഹാബലിപുരത്തെ ഫിഷർമാൻസ് കോവ് റിസോർട്ടിൽ മോദി - ഷി ചർച്ച ഒരു മണിക്കൂർ നീണ്ടു. പിന്നീട് പ്രതിനിധിസംഘങ്ങൾ ഉൾപ്പെട്ട ചർച്ച നടന്നു. ഉച്ചയ്ക്കു 12.45-ന് ചെന്നൈ വിമാനത്താവളത്തിലേക്കു മടങ്ങിയ ഷി അവിടെനിന്നു നേപ്പാളിലേക്കാണു പോയത്.
വെള്ളിയാഴ്ച അത്താഴവിരുന്നിനിടെ ഇരുനേതാക്കളും രണ്ടര മണിക്കൂർ ചർച്ച നടത്തി. ഇത്ര ദീർഘമായ ചർച്ച നേരത്തേ ഉദ്ദേശിച്ചിരുന്നില്ല. അതിനാൽ ഇന്നലെ രാവിലെ ചർച്ചകൾ അല്പം വൈകിയാണു തുടങ്ങിയത്.
അനൗപചാരിക ഉച്ചകോടിയായതിനാൽ കരാറുകളോ ധാരണാപത്രങ്ങളോ സംയുക്ത പ്രസ്താവനയോ ഉണ്ടായില്ല. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചർച്ചയുടെ കാര്യങ്ങൾ മാധ്യമങ്ങൾക്കു വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും മഹാബലിപുരത്തു രണ്ടു ദിവസം നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ ഇവയാണ്. കാഷ്മീർ കാര്യം പരാമർശിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ല.
ഇന്ത്യയിലേക്കു ചൈനീസ് ഉത്പന്നങ്ങൾ ഒഴുകുകയും ഇന്ത്യൻ ഉത്പന്നങ്ങൾ ചൈന കാര്യമായി വാങ്ങാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെപ്പറ്റി ഇന്ത്യക്ക് ആശങ്കയുണ്ട്. ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാർകൂടി വരുന്പോൾ ചൈനീസ് ഉത്പന്നപ്രളയം ഇന്ത്യൻ വ്യവസായങ്ങളെ ഇല്ലാതാക്കുമെന്നാണു ഭീതി. ഈ വിഷയം ധനമന്ത്രിമാരുടെ തലത്തിൽ ചർച്ച ചെയ്യാൻ സംവിധാനമുണ്ടാകും. എന്നാകും ഈ സംവിധാനത്തിന്റെ ആദ്യയോഗം എന്നു പിന്നീടേ തീരുമാനിക്കൂ. ഈ ധാരണ ആർസിഇപി കരാറിൽ ഒപ്പിടാൻ ഇന്ത്യക്കു ന്യായീകരണമാകും. വാണിജ്യകമ്മി കുറയ്ക്കാമെന്നു ഷി വാക്കു പറഞ്ഞിട്ടില്ല.
അതിർത്തികാര്യത്തിൽ പ്രത്യേക പ്രതിനിധികളുടെ തലത്തിലുള്ള ചർച്ച മുടങ്ങിക്കിടക്കുന്നതു താമസിയാതെ പുനരാരംഭിക്കും. കൈവശ അതിർത്തിയിലെ തർക്കമില്ലാത്ത ഭാഗങ്ങൾ അംഗീകരിച്ചുകൊണ്ടു ഘട്ടംഘട്ടമായി പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന ചൈനീസ് നിർദേശം ഇന്ത്യ തള്ളി. തർക്കമേഖലകൾ ഒന്നിച്ചു പരിഗണിച്ചു ചർച്ച മുന്നോട്ടു കൊണ്ടുപോകാമെന്നാണ് ഇന്ത്യൻ നിലപാട്.
പ്രതിരോധ മേഖലയിൽ സഹകരണം കൂട്ടും. പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് താമസിയാതെ ചൈന സന്ദർശിക്കും.
അതിർത്തിയിൽ പുതിയ ‘വിശ്വാസം വളർത്തൽ പരിപാടികൾ’ ചൈന നിർദേശിച്ചെങ്കിലുംഅതിനു സമയമായിട്ടില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തത്.
കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ ആരംഭിച്ച അനൗപചാരിക ഉച്ചകോടി സംവിധാനം തുടരാമെന്ന ഷിയുടെ നിർദേശം മോദി അംഗീകരിച്ചു. അതിനായി അടുത്തവർഷം ചൈന സന്ദർശിക്കാനുള്ള ക്ഷണം മോദി സ്വീകരിച്ചു.
ധനമന്ത്രിമാരുടെ തലത്തിലുള്ള സംവിധാനം വാണിജ്യത്തിനു പുറമേ മൂലധന നിക്ഷേപ വിഷയങ്ങളും ചർച്ച ചെയ്യും. ഇന്ത്യയിൽ ഫാക്ടറികൾ തുടങ്ങാൻ ചൈന തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
രണ്ടുദിവസത്തിനിടെ ഇരുനേതാക്കളും അഞ്ചര മണിക്കൂറോളം നേരിട്ടു ചർച്ച നടത്തി. ഇന്നലെ രാവിലെ മഹാബലിപുരത്തെ ഫിഷർമാൻസ് കോവ് റിസോർട്ടിൽ മോദി - ഷി ചർച്ച ഒരു മണിക്കൂർ നീണ്ടു. പിന്നീട് പ്രതിനിധിസംഘങ്ങൾ ഉൾപ്പെട്ട ചർച്ച നടന്നു. ഉച്ചയ്ക്കു 12.45-ന് ചെന്നൈ വിമാനത്താവളത്തിലേക്കു മടങ്ങിയ ഷി അവിടെനിന്നു നേപ്പാളിലേക്കാണു പോയത്.
വെള്ളിയാഴ്ച അത്താഴവിരുന്നിനിടെ ഇരുനേതാക്കളും രണ്ടര മണിക്കൂർ ചർച്ച നടത്തി. ഇത്ര ദീർഘമായ ചർച്ച നേരത്തേ ഉദ്ദേശിച്ചിരുന്നില്ല. അതിനാൽ ഇന്നലെ രാവിലെ ചർച്ചകൾ അല്പം വൈകിയാണു തുടങ്ങിയത്.
അനൗപചാരിക ഉച്ചകോടിയായതിനാൽ കരാറുകളോ ധാരണാപത്രങ്ങളോ സംയുക്ത പ്രസ്താവനയോ ഉണ്ടായില്ല. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചർച്ചയുടെ കാര്യങ്ങൾ മാധ്യമങ്ങൾക്കു വിശദീകരിച്ചു.