ബംഗളൂരു: ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തുകയും ചോദ്യംചെയ്യലിനു വിധേയമാക്കുകയും ചെയ്ത മുൻ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വരയുടെ സഹായി രമേഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ബംഗളൂരു യൂണിവേഴ്സിറ്റി കാന്പസിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു. രമേഷുമായി ബന്ധപ്പെട്ടയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. റെയ്ഡ് സമയത്തു രമേഷ് തന്റെയൊപ്പമുണ്ടായിരുന്നെന്നും ഒന്നുകൊണ്ടും ഭയപ്പെടേണ്ടെന്നു രമേഷിനോടു പറഞ്ഞിരുന്നുവെന്നും പരമേശ്വര അറിയിച്ചു.
മെഡിക്കൽ പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ടു കോടിക്കണക്കിനു രൂപയുടെ നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണത്തിലാണു വ്യാഴം, വെള്ളി ദിവസങ്ങളിൽ ബംഗളൂരുവിൽ റെയ്ഡ് നടന്നത്. പരമേശ്വരയുമായി ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ അടക്കം 30 ഇടങ്ങളിൽ പരിശോധന നടന്നു. 4.25 കോടി രൂപ പിടിച്ചെടുത്തു.
മുൻ എംപി ആർ.എൽ. ജാലപ്പയുമായി ബന്ധപ്പെട്ടയിടങ്ങളിലും റെയ്ഡ് നടന്നു. ഇന്നലെ രമേശിന്റെ മരണത്തിനു പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരമേശ്വരയുടെ വീട്ടിലും ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീണ്ടും റെയ്ഡ് നടത്തി. ജൂലൈയിൽ അവിശ്വാസത്തിൽ പുറത്താക്കപ്പെട്ട എച്ച്.ഡി. കുമാരസ്വാമി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു പരമേശ്വര.
ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു. രമേഷുമായി ബന്ധപ്പെട്ടയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. റെയ്ഡ് സമയത്തു രമേഷ് തന്റെയൊപ്പമുണ്ടായിരുന്നെന്നും ഒന്നുകൊണ്ടും ഭയപ്പെടേണ്ടെന്നു രമേഷിനോടു പറഞ്ഞിരുന്നുവെന്നും പരമേശ്വര അറിയിച്ചു.
മെഡിക്കൽ പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ടു കോടിക്കണക്കിനു രൂപയുടെ നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണത്തിലാണു വ്യാഴം, വെള്ളി ദിവസങ്ങളിൽ ബംഗളൂരുവിൽ റെയ്ഡ് നടന്നത്. പരമേശ്വരയുമായി ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ അടക്കം 30 ഇടങ്ങളിൽ പരിശോധന നടന്നു. 4.25 കോടി രൂപ പിടിച്ചെടുത്തു.
മുൻ എംപി ആർ.എൽ. ജാലപ്പയുമായി ബന്ധപ്പെട്ടയിടങ്ങളിലും റെയ്ഡ് നടന്നു. ഇന്നലെ രമേശിന്റെ മരണത്തിനു പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരമേശ്വരയുടെ വീട്ടിലും ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീണ്ടും റെയ്ഡ് നടത്തി. ജൂലൈയിൽ അവിശ്വാസത്തിൽ പുറത്താക്കപ്പെട്ട എച്ച്.ഡി. കുമാരസ്വാമി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു പരമേശ്വര.