ന്യൂഡൽഹി: തലസ്ഥാനത്തെ മോഷ്ടാക്കളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധുവിനു പോലും രക്ഷയില്ല. ഡൽഹിയിൽ ഇന്നലെ രാവിലെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മോദിയുടെ സഹോദരപുത്രി ദമയന്തി ബെൻ പട്ടേലിന്റെ ബാഗും പണവും കവർന്നു. ഡൽഹി സിവിൽ ലൈൻസിലുള്ള ഗുജറാത്തി സമാജ് ഭവനു മുന്നിലാണ് സംഭവം.ഇവിടെനിന്ന് അധികം ദൂരത്തല്ലാതെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയും.
അമൃത്സറിൽ നിന്ന് ഇന്നലെ രാവിലെ ഡൽഹിയിലെത്തിയതായിരുന്നു ദമയന്തി. ഗുജറാത്ത് സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തിരുന്നു. ഓട്ടോറിക്ഷയിൽ ഭവന്റെ ഗേറ്റിലേക്കെത്തിയ നേരത്താണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ ഇവരുടെ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്. ബാഗിൽ 56,000 രൂപയും രണ്ടു മൊബൈൽ ഫോണും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. വൈകുന്നേരം ഡൽഹിയിൽനിന്നു മടങ്ങാനുള്ള വിമാന ടിക്കറ്റിന്റെ രേഖകളും ബാഗിലായിരുന്നു. സിവിൽ ലൈൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് പിആർഒ മൻദീപ് സിംഗ് രണ്‍ധാവ പറഞ്ഞത്.
ഡൽഹിയിൽ യാത്രക്കാരുടെ ബാഗും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ മാസമാണ് ഒരു മാധ്യമപ്രവർത്തകയുടെ ഫോണ്‍ അക്രമികൾ തട്ടിയെടുത്തത്. പിടിവലിക്കിടെ നിലത്തുവീണു ഗുരുതര പരിക്കേറ്റ മാധ്യമപ്രവർത്തകയെ പിന്നീട് എയിംസിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
അമൃത്സറിൽ നിന്ന് ഇന്നലെ രാവിലെ ഡൽഹിയിലെത്തിയതായിരുന്നു ദമയന്തി. ഗുജറാത്ത് സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തിരുന്നു. ഓട്ടോറിക്ഷയിൽ ഭവന്റെ ഗേറ്റിലേക്കെത്തിയ നേരത്താണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ ഇവരുടെ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്. ബാഗിൽ 56,000 രൂപയും രണ്ടു മൊബൈൽ ഫോണും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. വൈകുന്നേരം ഡൽഹിയിൽനിന്നു മടങ്ങാനുള്ള വിമാന ടിക്കറ്റിന്റെ രേഖകളും ബാഗിലായിരുന്നു. സിവിൽ ലൈൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് പിആർഒ മൻദീപ് സിംഗ് രണ്‍ധാവ പറഞ്ഞത്.
ഡൽഹിയിൽ യാത്രക്കാരുടെ ബാഗും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ മാസമാണ് ഒരു മാധ്യമപ്രവർത്തകയുടെ ഫോണ്‍ അക്രമികൾ തട്ടിയെടുത്തത്. പിടിവലിക്കിടെ നിലത്തുവീണു ഗുരുതര പരിക്കേറ്റ മാധ്യമപ്രവർത്തകയെ പിന്നീട് എയിംസിൽ പ്രവേശിപ്പിക്കേണ്ടി വന്നു.