ടെഹ്റാൻ: മിസൈൽ ആക്രമണത്തിൽ ഇറാന്റെ എണ്ണക്കപ്പലിനു സാരമായ കേടുപറ്റി. സൗദിയിലെ ജിദ്ദ തുറമുഖത്തുനിന്ന് നൂറു കിലോമീറ്റർ അകലെക്കൂടി ചെങ്കടലിൽ സഞ്ചരിക്കുന്പോഴാണ് സബിറ്റി എണ്ണടാങ്കറിൽ രണ്ടു മിസൈലുകൾ പതിച്ചത്. മിസൈൽ ആക്രമണവാർത്ത വന്നതിനെത്തുടർന്ന് എണ്ണവില രണ്ടുശതമാനം ഉയർന്നു.
ആക്രമണത്തിൽ കപ്പലിന്റെ രണ്ടു ടാങ്കുകൾക്കു സാരമായ നാശമുണ്ടായി. പത്തുലക്ഷം വീപ്പ എണ്ണയാണു ടാങ്കറിലുള്ളത്. കടലിൽ എണ്ണ ചോർച്ചയുണ്ടായെന്നും ടാങ്കറിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും നാഷണൽ ഇറാനിയൻ ടാങ്കർ കന്പനി പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക സമയം രാവിലെ അഞ്ചിനും അഞ്ചരയ്ക്കുമാണു മിസൈലുകൾ പതിച്ചതെന്നും തീപിടിത്തമുണ്ടായില്ലെന്നും കന്പനി പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇറാനുമായി ശത്രുത പുലർത്തുന്ന സൗദി പ്രതികരിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ച് അറിഞ്ഞെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ഗൾഫിലുള്ള അമേരിക്കൻ അഞ്ചാം കപ്പൽപ്പടയുടെ വക്താവ് ലഫ്റ്റനന്റ് പീറ്റ് പെഗാനോ വ്യക്തമാക്കി.
പരിസ്ഥിതി മലിനീകരണം ഉൾപ്പെടെ ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങൾക്കും ആക്രമണം നടത്തിയവരായിരിക്കും ഉത്തരവാദികളെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗലവി പറഞ്ഞു.
ആക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സബിറ്റി ടാങ്കർ എണ്ണയുമായി സിറിയയിലേക്കു പോകുകയായിരുന്നുവെന്ന് ടാങ്കർ ട്രാക്കേഴ്സ് പറഞ്ഞു.
കഴിഞ്ഞ മാസം സൗദി അരാംകോ എണ്ണക്കന്പനിയുടെ നേർക്കുണ്ടായ ഡ്രോൺ , മിസൈൽ ആക്രമണങ്ങൾക്കുശേഷം ഗൾഫിൽ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. അരാംകോ ആക്രമണത്തെത്തുടർന്ന് എണ്ണ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും പിന്നീട് അതു നികത്തി. അരാംകോ ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൗതി വിമതർ ഏറ്റെടുത്തെങ്കിലും ഇറാനാണ് പിന്നിലെന്ന് സൗദിയും യുഎസും ആരോപിച്ചു.
ആക്രമണത്തിൽ കപ്പലിന്റെ രണ്ടു ടാങ്കുകൾക്കു സാരമായ നാശമുണ്ടായി. പത്തുലക്ഷം വീപ്പ എണ്ണയാണു ടാങ്കറിലുള്ളത്. കടലിൽ എണ്ണ ചോർച്ചയുണ്ടായെന്നും ടാങ്കറിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും നാഷണൽ ഇറാനിയൻ ടാങ്കർ കന്പനി പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക സമയം രാവിലെ അഞ്ചിനും അഞ്ചരയ്ക്കുമാണു മിസൈലുകൾ പതിച്ചതെന്നും തീപിടിത്തമുണ്ടായില്ലെന്നും കന്പനി പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇറാനുമായി ശത്രുത പുലർത്തുന്ന സൗദി പ്രതികരിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ച് അറിഞ്ഞെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ഗൾഫിലുള്ള അമേരിക്കൻ അഞ്ചാം കപ്പൽപ്പടയുടെ വക്താവ് ലഫ്റ്റനന്റ് പീറ്റ് പെഗാനോ വ്യക്തമാക്കി.
പരിസ്ഥിതി മലിനീകരണം ഉൾപ്പെടെ ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങൾക്കും ആക്രമണം നടത്തിയവരായിരിക്കും ഉത്തരവാദികളെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗലവി പറഞ്ഞു.
ആക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സബിറ്റി ടാങ്കർ എണ്ണയുമായി സിറിയയിലേക്കു പോകുകയായിരുന്നുവെന്ന് ടാങ്കർ ട്രാക്കേഴ്സ് പറഞ്ഞു.
കഴിഞ്ഞ മാസം സൗദി അരാംകോ എണ്ണക്കന്പനിയുടെ നേർക്കുണ്ടായ ഡ്രോൺ , മിസൈൽ ആക്രമണങ്ങൾക്കുശേഷം ഗൾഫിൽ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. അരാംകോ ആക്രമണത്തെത്തുടർന്ന് എണ്ണ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും പിന്നീട് അതു നികത്തി. അരാംകോ ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൗതി വിമതർ ഏറ്റെടുത്തെങ്കിലും ഇറാനാണ് പിന്നിലെന്ന് സൗദിയും യുഎസും ആരോപിച്ചു.