ന്യൂഡൽഹി: ഡൽഹിയിലെ രണ്ടാമത്തെ വിമാനത്താവളമായി ഹിൻഡൻ എയർപോർട്ട് ഇന്ന് പ്രവർത്തനം ആരംഭിക്കും. ഹിൻഡനിൽ നിന്നുള്ള ആദ്യ കൊമേഴ്സ്യൽ വിമാനം ഉത്തരാഖണ്ഡിലെ പിത്തോരഗഡിലേക്ക് ഇന്ന് പറന്നുയരും. ഹെറിറ്റേജ് ഏവിയേഷൻ കന്പനിയുടെ ഒന്‍പതു സീറ്റുകളുള്ള വിമാനമാണ് ആദ്യം പറന്നുയരുന്നത്. ഇതിന് പുറമേ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഡെറാഡൂണ്‍, ഹൂബ്ലി, ഷിംല എന്നിവിടങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഹെറിറ്റേജ് ഏവിയേഷന്റെ സിഇഒ രോഹിത് മാത്തൂർ പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിൻഡൻ വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചത്.
ഹിൻഡനിൽ നിന്ന് കണ്ണൂരിലേക്കും വിമാന സർവീസുണ്ടാകുമെന്നാണ് വിവരം. ഭാവിയിൽ കണ്ണൂരിന് പുറമേ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇവിടെ നിന്ന് വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് 34 കിലോമീറ്റർ ദൂരമാണ് ഹിൻഡണ്‍ വിമാനത്താവളത്തിലേക്ക്. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് ഹിൻഡണ്‍ വിമാനത്താവളമെങ്കിലും മലയാളികളടക്കം നിരവധി പേർക്കാണ് പ്രയോജനം ലഭിക്കുക. വ്യോമസേനയുടെ എയർ ബേസിന്റെ ഒരു ഭാഗം വിഭജിച്ചാണ് യാത്രക്കാർക്കായുള്ള ടെർമിനൽ നിർമിച്ചിരിക്കുന്നത്.നിലവിൽ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഉൾകൊള്ളാവുന്നതിൽ കൂടുതലാണ് വിമാന സർവീസുകൾ. അതുകൊണ്ടുതന്നെ ഡൽഹിയിൽ നിന്ന് പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഹിൻഡൻ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കണ്ണൂരിന് പുറമെ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ചില വിമാന സർവീസുകൾ ഇങ്ങോട്ട് മാറ്റിയേക്കുമെന്നും സൂചനകൾ ഉണ്ട്. ചിലവു കുറഞ്ഞ വിമാന സർവീസ് ഉഡാൻ പദ്ധതി പ്രകാരമുള്ള വിമാന സർവീസുകൾക്കാണ് ഹിൻഡനിൽ കൂടുതൽ പരിഗണന ലഭിക്കുക. ഹിൻഡനിൽ നിന്ന് കർണാടകയിലെ ഹൂബ്ലിയിലേക്കുള്ള വിമാന സർവീസ് നവംബർ ആറിന് ആരംഭിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ശോഭ ഭരദ്വാജ് പറഞ്ഞു.
ഹിൻഡനിൽ നിന്ന് കണ്ണൂരിലേക്കും വിമാന സർവീസുണ്ടാകുമെന്നാണ് വിവരം. ഭാവിയിൽ കണ്ണൂരിന് പുറമേ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇവിടെ നിന്ന് വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് 34 കിലോമീറ്റർ ദൂരമാണ് ഹിൻഡണ്‍ വിമാനത്താവളത്തിലേക്ക്. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് ഹിൻഡണ്‍ വിമാനത്താവളമെങ്കിലും മലയാളികളടക്കം നിരവധി പേർക്കാണ് പ്രയോജനം ലഭിക്കുക. വ്യോമസേനയുടെ എയർ ബേസിന്റെ ഒരു ഭാഗം വിഭജിച്ചാണ് യാത്രക്കാർക്കായുള്ള ടെർമിനൽ നിർമിച്ചിരിക്കുന്നത്.നിലവിൽ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഉൾകൊള്ളാവുന്നതിൽ കൂടുതലാണ് വിമാന സർവീസുകൾ. അതുകൊണ്ടുതന്നെ ഡൽഹിയിൽ നിന്ന് പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഹിൻഡൻ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കണ്ണൂരിന് പുറമെ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ചില വിമാന സർവീസുകൾ ഇങ്ങോട്ട് മാറ്റിയേക്കുമെന്നും സൂചനകൾ ഉണ്ട്. ചിലവു കുറഞ്ഞ വിമാന സർവീസ് ഉഡാൻ പദ്ധതി പ്രകാരമുള്ള വിമാന സർവീസുകൾക്കാണ് ഹിൻഡനിൽ കൂടുതൽ പരിഗണന ലഭിക്കുക. ഹിൻഡനിൽ നിന്ന് കർണാടകയിലെ ഹൂബ്ലിയിലേക്കുള്ള വിമാന സർവീസ് നവംബർ ആറിന് ആരംഭിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ശോഭ ഭരദ്വാജ് പറഞ്ഞു.