ഗോരഖ്പുർ: യുപിയിൽ മാധ്യമപ്രവർത്തകനെ രണ്ടു പേർ ചേർന്ന് കഴുത്തറത്ത് കൊലപ്പെടുത്തി. പ്രാദേശിക ഹിന്ദി ദിനപത്രത്തിൽ പ്രവർത്തിക്കുന്ന രാധേശ്യാം ശർമ(55)യാണു കൊല്ലപ്പെട്ടത്. കുശിനഗർ ജില്ലയിലെ ദുബൗലി ഗ്രാമത്തിലായിരുന്നു സംഭവം. സ്വകാര്യ സ്കൂൾ അധ്യാപകനായും പ്രവർത്തിക്കുന്ന ശർമ മോട്ടോർസൈക്കിളിൽ പോകവേ അക്രമികൾ തടഞ്ഞുനിർത്തി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ രാംഗോപാൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ തേജ് പ്രതാപ് സിംഗിനായി അന്വേഷണം ഊർജിതമാക്കി.