വാഷിംഗ്ടൺ ഡിസി: ഐഎസിനെതിരായ പോരാട്ടത്തിൽ കുർദുകൾ കാര്യമായ സഹായം ചെയ്തില്ലെന്നു പ്രസിഡന്റ് ട്രംപ് ആരോപിച്ചു. അവർ അവരുടെ ഭൂമിക്കുവേണ്ടിയാണു യുദ്ധം ചെയ്തത്. രണ്ടാം ലോക മഹായുദ്ധകാലത്തും അവർ നമ്മളെ സഹായിച്ചിട്ടില്ല.-ട്രംപ് വൈറ്റ്ഹൗസിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. കുർദുകൾക്ക് വേണ്ടി അമേരിക്ക ഏറെ വിഭവശേഷി ചെലവഴിച്ചു.
നാം സിറിയയിൽ ചെന്നപ്പോൾ അവർ നമ്മുടെകൂടെ ചേർന്നു. നമ്മുടെ കൂടെ യുദ്ധം ചെയ്തെന്നു പറയാമെങ്കിലും യഥാർഥത്തിൽ സ്വന്തം ഭൂവിഭാഗത്തിന്റെ സംരക്ഷണമായിരുന്നു അവരുടെ ലക്ഷ്യം.
അനാവശ്യ യുദ്ധങ്ങളിൽ നിന്നു തലയൂരാനാണു യുഎസ് ശ്രമിക്കുന്നതെന്ന് പറഞ്ഞ ട്രംപ് വടക്കൻ സിറിയയിൽ നിന്നു സൈനികരെ മടക്കിവിളിച്ചതിനെ ന്യായീകരിച്ചു. ഇതേസമയം, യുഎസ് സേനയോടു ചേർന്ന് ഐഎസിനെതിരായി നടത്തിയ പോരാട്ടത്തിൽ പതിനായിരം ഭടന്മാരാണ് തങ്ങൾക്കു നഷ്ടപ്പെട്ടതെന്ന് കുർദുകൾക്കു പ്രാമുഖ്യമുള്ള എസ് ഡിഎഫ് പറഞ്ഞു.
നാം സിറിയയിൽ ചെന്നപ്പോൾ അവർ നമ്മുടെകൂടെ ചേർന്നു. നമ്മുടെ കൂടെ യുദ്ധം ചെയ്തെന്നു പറയാമെങ്കിലും യഥാർഥത്തിൽ സ്വന്തം ഭൂവിഭാഗത്തിന്റെ സംരക്ഷണമായിരുന്നു അവരുടെ ലക്ഷ്യം.
അനാവശ്യ യുദ്ധങ്ങളിൽ നിന്നു തലയൂരാനാണു യുഎസ് ശ്രമിക്കുന്നതെന്ന് പറഞ്ഞ ട്രംപ് വടക്കൻ സിറിയയിൽ നിന്നു സൈനികരെ മടക്കിവിളിച്ചതിനെ ന്യായീകരിച്ചു. ഇതേസമയം, യുഎസ് സേനയോടു ചേർന്ന് ഐഎസിനെതിരായി നടത്തിയ പോരാട്ടത്തിൽ പതിനായിരം ഭടന്മാരാണ് തങ്ങൾക്കു നഷ്ടപ്പെട്ടതെന്ന് കുർദുകൾക്കു പ്രാമുഖ്യമുള്ള എസ് ഡിഎഫ് പറഞ്ഞു.