കോഹ്ലിക്കൊപ്പം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് (18 നോട്ടൗട്ട്) ക്രീസിൽ. വെളിച്ചക്കുറവിനെത്തുടർന്ന് 85.1 ഓവറിൽ മത്സരം അവസാനിപ്പിക്കാൻ അന്പയർ തീരുമാനിച്ചപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരേന്ദർ സെവാഗിനുശേഷം (2009-10) ദക്ഷിണാഫ്രിക്കയ്ക്കെതിരേ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും മായങ്ക് സ്വന്തമാക്കി.
റണ്ണൊഴുക്ക്
വിശാഖപട്ടണം ടെസ്റ്റിൽ ഓപ്പണറുടെ റോളിൽ അരങ്ങേറ്റം നടത്തി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമ ഇന്നലെ വേഗം മടങ്ങി. നേരിട്ട 35-ാം പന്തിൽ രോഹിത്തിന്റെ വിക്കറ്റ് വീണു. റബാദയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ ക്വിന്റണ്‍ ഡി കോക്കിനു ക്യാച്ച് സമ്മാനിക്കുന്പോൾ രോഹിത്തിന്റെ പേരിലുണ്ടായിരുന്നത് 14 റണ്‍സ് മാത്രം.
മൂന്നാം നന്പറായി ക്രീസിലെത്തിയ ചേതേശ്വർ പൂജാരയും മായങ്ക് അഗർവാളും ചേർന്ന് രണ്ടാം വിക്കറ്റിൽ 138 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. രണ്ടാം വിക്കറ്റിൽ ഇവരുടെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് അടിത്തറപാകിയത്.
ലഞ്ചിനു പിരിയുന്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റണ്‍സ് എന്ന നിലയിലായിരുന്നു. മായങ്ക് 34 റണ്‍സുമായും പൂജാര 19 റണ്‍സുമായും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. 34-ാം ഓവറിൽ ഇന്ത്യ 100ൽ എത്തി. നേരിട്ട 112-ാം പന്തിൽ മായങ്ക് അർധസെഞ്ചുറി നേടി. തുടർന്ന് 71 പന്തിൽ അടുത്ത 50 റണ്‍സ് നേടി ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിനേട്ടത്തിൽ മായങ്ക് എത്തി. നേരിട്ട 107-ാം പന്തിലായിരുന്നു പൂജാരയുടെ 50.
കോഹ്ലി, രഹാനെ
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് സി ഡുപ്ലസി ബി റബാദ 108, രോഹിത് സി ഡി കോക്ക് ബി റബാദ 14, പൂജാര സി ഡുപ്ലസി ബി റബാദ 58, കോഹ്ലി നോട്ടൗട്ട് 63, രഹാനെ നോട്ടൗട്ട് 18, എക്സ്ട്രാസ് 12, 85.1 ഓവറിൽ 3/273. ബൗളിംഗ്: ഫിലാൻഡർ 17-5-37-0, റബാദ 18.1-2-48-3, നോർഷെ 13-3-60-0, മഹാരാജ് 29-8-89-0, മുത്തുസാമി 6-1-22-0, എൽഗർ 2-0-11-0.