ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദമൊഴിഞ്ഞ രാഹുൽ ഗാന്ധിയെ വിമർശിച്ച് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. രാഹുലിന്റെ രാജി തോൽവിയിൽനിന്നുള്ള ഒളിച്ചോട്ടമായി പോയെന്നും പരാജയം പരിശോധിക്കാനുള്ള അവസരം പാർട്ടിക്ക് നഷ്ടപ്പെട്ടു എന്നുമായിരുന്നു സൽമാൻ ഖുർഷിദിന്റെ പ്രതികരണം.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ട് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയെ ആദ്യമായാണ് ഒരു മുതിർന്ന നേതാവ് തുറന്ന് വിമർശിക്കുന്നത്. നീക്കം തോൽവിയിൽനിന്നുള്ള ഒളിച്ചോട്ടമായി. അത് പാർട്ടിയെ പ്രതിസന്ധിയിലുമാക്കി. പരാജയ കാരണങ്ങൾ പരിശോധിക്കണമെന്ന പ്രവർത്തകരുടെ ആവശ്യത്തിൽനിന്നും ശ്രദ്ധ തിരിച്ചു, വിശകലനത്തിനുള്ള അവസരം പാർട്ടിക്ക് നഷ്ടമായി, പാർട്ടിയിൽ ഉണ്ടായ ശൂന്യത പരിഹരിക്കാനാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തത് എന്നുമായിരുന്നു സൽമാൻ ഖുർഷിദിന്റെ പ്രതികരണം. പ്രസ്താവന ചർച്ചയായതോടെ വിശദീകരണവുമായി സൽമാൻ ഖുർഷിദ് വീണ്ടുമെത്തി. നിലവിലെ അവസ്ഥയിൽ ദുഃഖവും ആശങ്കയുമുണ്ടെന്നും, എന്നാൽ കോണ്‍ഗ്രസ് വിടില്ലെന്നുമാണ് മുൻ കേന്ദ്രമന്ത്രി പറഞ്ഞത്.
സോണിയ ഗാന്ധിയെ പാർട്ടിയുടെ ഇടക്കാല പ്രസിഡന്റായി നിയമിച്ചതിൽ തൃപ്തനല്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തെ വിലയിരുത്തേണ്ട സമയം ഇപ്പോൾ തന്നെ അതിക്രമിച്ചിരിക്കുന്നു. ഇടക്കാല പദവി കൊണ്ടു തൃപ്തിപ്പെടാനാകില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ ഒരു നേതാവിനെ അനിവാര്യമായിരുന്ന സമയത്താണ് രാഹുൽ ഉത്തരവാദിത്തം ഒഴിഞ്ഞു പോകുന്നത്. അധ്യക്ഷ സ്ഥാനത്ത് ആരുമില്ലാതിരുന്ന കാലത്ത് തോൽവിയെക്കുറിച്ചു വിലയിരുത്താൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ട് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയെ ആദ്യമായാണ് ഒരു മുതിർന്ന നേതാവ് തുറന്ന് വിമർശിക്കുന്നത്. നീക്കം തോൽവിയിൽനിന്നുള്ള ഒളിച്ചോട്ടമായി. അത് പാർട്ടിയെ പ്രതിസന്ധിയിലുമാക്കി. പരാജയ കാരണങ്ങൾ പരിശോധിക്കണമെന്ന പ്രവർത്തകരുടെ ആവശ്യത്തിൽനിന്നും ശ്രദ്ധ തിരിച്ചു, വിശകലനത്തിനുള്ള അവസരം പാർട്ടിക്ക് നഷ്ടമായി, പാർട്ടിയിൽ ഉണ്ടായ ശൂന്യത പരിഹരിക്കാനാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തത് എന്നുമായിരുന്നു സൽമാൻ ഖുർഷിദിന്റെ പ്രതികരണം. പ്രസ്താവന ചർച്ചയായതോടെ വിശദീകരണവുമായി സൽമാൻ ഖുർഷിദ് വീണ്ടുമെത്തി. നിലവിലെ അവസ്ഥയിൽ ദുഃഖവും ആശങ്കയുമുണ്ടെന്നും, എന്നാൽ കോണ്‍ഗ്രസ് വിടില്ലെന്നുമാണ് മുൻ കേന്ദ്രമന്ത്രി പറഞ്ഞത്.
സോണിയ ഗാന്ധിയെ പാർട്ടിയുടെ ഇടക്കാല പ്രസിഡന്റായി നിയമിച്ചതിൽ തൃപ്തനല്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തെ വിലയിരുത്തേണ്ട സമയം ഇപ്പോൾ തന്നെ അതിക്രമിച്ചിരിക്കുന്നു. ഇടക്കാല പദവി കൊണ്ടു തൃപ്തിപ്പെടാനാകില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ ഒരു നേതാവിനെ അനിവാര്യമായിരുന്ന സമയത്താണ് രാഹുൽ ഉത്തരവാദിത്തം ഒഴിഞ്ഞു പോകുന്നത്. അധ്യക്ഷ സ്ഥാനത്ത് ആരുമില്ലാതിരുന്ന കാലത്ത് തോൽവിയെക്കുറിച്ചു വിലയിരുത്താൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.