ന്യൂഡൽഹി: സ്കൂളുകളിൽ ഉച്ചഭക്ഷണ വേളകൾ ആനന്ദകരമാക്കുന്നതിനായി കുട്ടികളെ പാട്ട് കേൾപ്പിക്കണമെന്ന് എൻസിഇആർടി നിർദേശം. ഉച്ചഭക്ഷണം വിളന്പുന്ന വേളയിലോ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലോ കുട്ടികളെ അവരുടെ പ്രായത്തിന് ഇണങ്ങുന്ന പാട്ടുകൾ കേൾപ്പിക്കണമെന്നാണു നിർദേശം.
കലാപരമായ വിദ്യാഭ്യാസ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. ഇത് കുട്ടികളിൽ ശാന്തതയും സമാധാനവും വികസിക്കുന്നതിന് ഫലപ്രദമാകുമെന്നാണ് എൻസിഇആർടിയുടെ കണ്ടെത്തൽ. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയുമായി സഹകരിച്ച് വിദ്യാഭ്യാസ വിദഗ്ധർ 34 മുനിസിപ്പൽ കോർപറേഷൻ സ്കൂളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. ഒരു വർഷത്തോളം സമയമെടുത്താണ് വിദ്യാഭ്യാസ വിദഗ്ധർ ഈ പഠനം നടത്തിയത്. 5130 വിദ്യാർഥികളുമായും 102 അധ്യാപകരുമായും പഠനം സംഘം സംവദിച്ചു. പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളിലേക്കായി പ്രത്യേകം മാർഗ നിർദേശങ്ങളാണ് എൻസിഇആർടി പുറത്തിറക്കിയിട്ടുള്ളത്.
കലയെ ഒരു വിഷയമായല്ല, മറിച്ച് ഒരു പാഠ്യ ഉപകരണമായാണ് ഉപയോഗിക്കേണ്ടതെന്ന് മാർഗ നിർദേശങ്ങളിൽ പറയുന്നു. കുട്ടിയുടെ കലാപരമായ കഴിവുകളെക്കുറിച്ച് അധ്യാപകർ അഭിപ്രായം പറയരുത്, അവ താരതമ്യം ചെയ്യരുത്, കലയെയല്ല അതിലേക്ക് എത്തുന്ന പ്രക്രിയയെയാണ് വിലയിരുത്തേണ്ടത് തുടങ്ങിയവയൊക്കെയാണ് മാർഗ നിർദേശങ്ങളിലുള്ളത്. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചുവരെഴുത്ത്, അച്ചടി മാസികകളും വേണം. കഥ, കവിത, സ്കൂൾ സംഭവങ്ങളുടെ റിപ്പോർട്ടുകൾ, ജീവിത ബന്ധിയായ കാര്യങ്ങൾ, ഫോട്ടോകൾ, കുട്ടികൾ വരച്ച ചിത്രങ്ങളും കാർട്ടൂണുകളും ആയിരിക്കണം ഇവയുടെ ഉള്ളടക്കം.
നിലവിൽ സ്കൂളുകളിലുള്ള വരിയും നിരയുമായുള്ള കുട്ടികളുടെ ഇരിപ്പട രീതി മാറ്റണം. നിരന്തരം മാറ്റങ്ങൾ വരുത്താവുന്ന വിധത്തിൽ കുടുതൽ സുഗമമായ ഇടത്തോടു കൂടി വേണം ക്ലാസ് മുറികളിൽ ഇരിപ്പടങ്ങൾ സജ്ജീകരിക്കാൻ. യു ഷേപ്പിലോ, അർധവൃത്താകൃതിയിലോ ഇത് സജ്ജീകരിക്കണം. എല്ലാ കുട്ടികളുടെയും അടുത്തെത്തുന്ന രീതിയിലായിരിക്കണം അധ്യാപകർ ക്ലാസ് മുറികളിൽ പഠിപ്പിക്കേണ്ടത്. എല്ലാ ക്ലാസ് മുറികളിലും കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള സംവിധാനം ഒരുക്കണം.
കലാപരമായ വിദ്യാഭ്യാസ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. ഇത് കുട്ടികളിൽ ശാന്തതയും സമാധാനവും വികസിക്കുന്നതിന് ഫലപ്രദമാകുമെന്നാണ് എൻസിഇആർടിയുടെ കണ്ടെത്തൽ. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയുമായി സഹകരിച്ച് വിദ്യാഭ്യാസ വിദഗ്ധർ 34 മുനിസിപ്പൽ കോർപറേഷൻ സ്കൂളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. ഒരു വർഷത്തോളം സമയമെടുത്താണ് വിദ്യാഭ്യാസ വിദഗ്ധർ ഈ പഠനം നടത്തിയത്. 5130 വിദ്യാർഥികളുമായും 102 അധ്യാപകരുമായും പഠനം സംഘം സംവദിച്ചു. പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളിലേക്കായി പ്രത്യേകം മാർഗ നിർദേശങ്ങളാണ് എൻസിഇആർടി പുറത്തിറക്കിയിട്ടുള്ളത്.
കലയെ ഒരു വിഷയമായല്ല, മറിച്ച് ഒരു പാഠ്യ ഉപകരണമായാണ് ഉപയോഗിക്കേണ്ടതെന്ന് മാർഗ നിർദേശങ്ങളിൽ പറയുന്നു. കുട്ടിയുടെ കലാപരമായ കഴിവുകളെക്കുറിച്ച് അധ്യാപകർ അഭിപ്രായം പറയരുത്, അവ താരതമ്യം ചെയ്യരുത്, കലയെയല്ല അതിലേക്ക് എത്തുന്ന പ്രക്രിയയെയാണ് വിലയിരുത്തേണ്ടത് തുടങ്ങിയവയൊക്കെയാണ് മാർഗ നിർദേശങ്ങളിലുള്ളത്. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ചുവരെഴുത്ത്, അച്ചടി മാസികകളും വേണം. കഥ, കവിത, സ്കൂൾ സംഭവങ്ങളുടെ റിപ്പോർട്ടുകൾ, ജീവിത ബന്ധിയായ കാര്യങ്ങൾ, ഫോട്ടോകൾ, കുട്ടികൾ വരച്ച ചിത്രങ്ങളും കാർട്ടൂണുകളും ആയിരിക്കണം ഇവയുടെ ഉള്ളടക്കം.
നിലവിൽ സ്കൂളുകളിലുള്ള വരിയും നിരയുമായുള്ള കുട്ടികളുടെ ഇരിപ്പട രീതി മാറ്റണം. നിരന്തരം മാറ്റങ്ങൾ വരുത്താവുന്ന വിധത്തിൽ കുടുതൽ സുഗമമായ ഇടത്തോടു കൂടി വേണം ക്ലാസ് മുറികളിൽ ഇരിപ്പടങ്ങൾ സജ്ജീകരിക്കാൻ. യു ഷേപ്പിലോ, അർധവൃത്താകൃതിയിലോ ഇത് സജ്ജീകരിക്കണം. എല്ലാ കുട്ടികളുടെയും അടുത്തെത്തുന്ന രീതിയിലായിരിക്കണം അധ്യാപകർ ക്ലാസ് മുറികളിൽ പഠിപ്പിക്കേണ്ടത്. എല്ലാ ക്ലാസ് മുറികളിലും കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള സംവിധാനം ഒരുക്കണം.