വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റിക് ഭൂരിപക്ഷ യുഎസ് ജനപ്രതിനിധി സഭ നടത്തുന്ന ഇംപീച്ച്മെന്റ് അന്വേഷണവുമായി സഹകരിക്കില്ലെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കി. മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് നേതാവുമായ ജോ ബൈഡനെ അപകീർത്തിപ്പെടുത്തുന്നതിനായി അദ്ദേഹത്തിനും പുത്രൻ ഹണ്ടർക്കുമെതിരേ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദം ചെലുത്തിയതിന്റെ പേരിലാണ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ട്രംപിനെതിരേ ഇംപീച്ച്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും നീതിവിരുദ്ധമായുമാണ് അന്വേഷണം നടത്തുന്നതെന്ന് നാൻസിക്ക് അയച്ച കത്തിൽ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പാറ്റ് സിപോല്ലെൺ ആരോപിച്ചു. ജനപ്രതിനിധി സഭയുടെ ഇന്റലിജൻസ്, റിഫോം , വിദേശബന്ധ സമിതി മേധാവികൾക്കും കത്തിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ട്.
2016ലെ തെരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാനും അമേരിക്കൻ ജനതയ്ക്ക് അവർ തെരഞ്ഞെടുത്ത പ്രസിഡന്റിന്റെ സേവനം നിഷേധിക്കാനുമാണു ശ്രമം നടക്കുന്നത്. പക്ഷപാതപരവും ഭരണഘടനാവിരുദ്ധവുമായ ഇത്തരം അന്വേഷണത്തോടു സഹകരിക്കാൻ പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും സാധ്യമല്ലെന്നു കത്തിൽ വ്യക്തമാക്കി.
ജനപ്രതിനിധി സഭാ കമ്മിറ്റി മുന്പാകെ തെളിവു നൽകുന്നതിൽനിന്ന് യൂറോപ്യൻ യൂണിയനിലെ യുഎസ് സ്ഥാനപതി ഗോർഡൻ സോണ്ട്ലൻഡിനെ ട്രംപ് കഴിഞ്ഞദിവസം വിലക്കിയിരുന്നു. എന്നാൽ, ഈ മാസം പതിനാറിനു നിർബന്ധമായും ഹാജരാവണമെന്ന് ജനപ്രതിസഭ സോണ്ട്ലൻഡിനു നിർദേശം നൽകിയിരിക്കുകയാണ്.
പ്രസിഡന്റ് നിയമത്തിന് അതീതനല്ലെന്നും കണക്കുനൽകേണ്ടിവരുമെന്നും നാൻസി പെലോസി തിരിച്ചടിച്ചു. അധികാര ദുർവിനിയോഗം മറച്ചുവയ്ക്കാനാണു പ്രസിഡന്റിന്റെ നീക്കമെന്നും അവർ ആരോപിച്ചു. വൈറ്റ്ഹൗസും ജനപ്രതിനിധി സഭയും തമ്മിലുള്ള തർക്കം കൂടുതൽ പ്രതിസന്ധിക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. കോടതിയുടെ ഇടപെടൽ വേണ്ടിവന്നേക്കാം.
ഒൗപചാരിക വോട്ടെടുപ്പു നടത്താതെയാണ് ഇംപീച്ച്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണു വൈറ്റ്ഹൗസിന്റെ മുഖ്യ ആക്ഷേപം.
എന്നാൽ, തെളിവുശേഖരണ ഘട്ടത്തിൽ ഇതാവശ്യമില്ലെന്നാണ് ജനപ്രതിനിധിസഭയുടെ വാദം. ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയാലും റിപ്പബ്ളിക്കൻ ഭൂരിപക്ഷ സെനറ്റ് ട്രംപിനൊപ്പം നിൽക്കുമെന്നതിനാൽ അദ്ദേഹത്തിനു തത്കാലം പ്രശ്നമുണ്ടാവില്ല. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ എതിരാളികൾ ഇതു പ്രചാരണവിഷയമാക്കിയേക്കും.
ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും നീതിവിരുദ്ധമായുമാണ് അന്വേഷണം നടത്തുന്നതെന്ന് നാൻസിക്ക് അയച്ച കത്തിൽ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പാറ്റ് സിപോല്ലെൺ ആരോപിച്ചു. ജനപ്രതിനിധി സഭയുടെ ഇന്റലിജൻസ്, റിഫോം , വിദേശബന്ധ സമിതി മേധാവികൾക്കും കത്തിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ട്.
2016ലെ തെരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാനും അമേരിക്കൻ ജനതയ്ക്ക് അവർ തെരഞ്ഞെടുത്ത പ്രസിഡന്റിന്റെ സേവനം നിഷേധിക്കാനുമാണു ശ്രമം നടക്കുന്നത്. പക്ഷപാതപരവും ഭരണഘടനാവിരുദ്ധവുമായ ഇത്തരം അന്വേഷണത്തോടു സഹകരിക്കാൻ പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും സാധ്യമല്ലെന്നു കത്തിൽ വ്യക്തമാക്കി.
ജനപ്രതിനിധി സഭാ കമ്മിറ്റി മുന്പാകെ തെളിവു നൽകുന്നതിൽനിന്ന് യൂറോപ്യൻ യൂണിയനിലെ യുഎസ് സ്ഥാനപതി ഗോർഡൻ സോണ്ട്ലൻഡിനെ ട്രംപ് കഴിഞ്ഞദിവസം വിലക്കിയിരുന്നു. എന്നാൽ, ഈ മാസം പതിനാറിനു നിർബന്ധമായും ഹാജരാവണമെന്ന് ജനപ്രതിസഭ സോണ്ട്ലൻഡിനു നിർദേശം നൽകിയിരിക്കുകയാണ്.
പ്രസിഡന്റ് നിയമത്തിന് അതീതനല്ലെന്നും കണക്കുനൽകേണ്ടിവരുമെന്നും നാൻസി പെലോസി തിരിച്ചടിച്ചു. അധികാര ദുർവിനിയോഗം മറച്ചുവയ്ക്കാനാണു പ്രസിഡന്റിന്റെ നീക്കമെന്നും അവർ ആരോപിച്ചു. വൈറ്റ്ഹൗസും ജനപ്രതിനിധി സഭയും തമ്മിലുള്ള തർക്കം കൂടുതൽ പ്രതിസന്ധിക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. കോടതിയുടെ ഇടപെടൽ വേണ്ടിവന്നേക്കാം.
ഒൗപചാരിക വോട്ടെടുപ്പു നടത്താതെയാണ് ഇംപീച്ച്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണു വൈറ്റ്ഹൗസിന്റെ മുഖ്യ ആക്ഷേപം.
എന്നാൽ, തെളിവുശേഖരണ ഘട്ടത്തിൽ ഇതാവശ്യമില്ലെന്നാണ് ജനപ്രതിനിധിസഭയുടെ വാദം. ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയാലും റിപ്പബ്ളിക്കൻ ഭൂരിപക്ഷ സെനറ്റ് ട്രംപിനൊപ്പം നിൽക്കുമെന്നതിനാൽ അദ്ദേഹത്തിനു തത്കാലം പ്രശ്നമുണ്ടാവില്ല. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ എതിരാളികൾ ഇതു പ്രചാരണവിഷയമാക്കിയേക്കും.