അങ്കാറ: വടക്കൻ സിറിയയിലെ കുർദിഷ് പോരാളികൾക്ക് എതിരേ തുർക്കിയും തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ നാഷണൽ ആർമിയും ആക്രമണം ആരംഭിച്ചു.
ഐഎസ് പോരാളികളെയും കുർദിഷ് തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ പീസ് സ്പ്രിംഗെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ ട്വീറ്റു ചെയ്തു. തുർക്കി വിമാനങ്ങൾ മേഖലയിൽ ആക്രമണം ആരംഭിച്ചതായി എസ്ഡിഎഫ് വൃത്തങ്ങൾ പറഞ്ഞു. സിറിയൻ പട്ടണമായ റാസ് അൽ അയിനിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്.
തുർക്കിക്ക് ആക്രമണത്തിന് അവസരം ഒരുക്കി മേഖലയിലെ യുഎസ് സൈനികരെ ഞായറാഴ്ച പ്രസിഡന്റ് ട്രംപ് മടക്കിവിളിച്ചിരുന്നു. ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ യുഎസിനെ സഹായിച്ച കുർദുകളെ കൈവിട്ട ട്രംപിന്റെ നടപടിക്ക് എതിരേ രൂക്ഷവിമർശനമുയർന്നിരുന്നു.
മേഖലയിൽ സമാധാനം കൊണ്ടുവരാനും ഭീകര ഇടനാഴി രൂപപ്പെടുന്നതു തടയാനുമാണ് ഓപ്പറേഷൻ പീസ് സ്പ്രിംഗിനു തുടക്കം കുറിച്ചതെന്ന് എർദോഗൻ അവകാശപ്പെട്ടു. സിറിയയുടെ അഖണ്ഡത നിലനിർത്തുന്നതോടൊപ്പം പ്രാദേശിക സമൂഹങ്ങളെ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുർക്കി അതിർത്തിയിലെ സിറിയൻ മേഖലയിൽ കുർദിഷ് മുക്ത സുരക്ഷിതപ്രദേശം സ്ഥാപിക്കുവാനാണു തുർക്കിയുടെ പദ്ധതി. തുർക്കിയിലേക്ക് നേരത്തെ പലായനം ചെയ്ത സിറിയൻ അഭയാർഥികളിൽ കുറച്ചുപേരെ ഇവിടെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.
തുർക്കിക്ക് എതിരേ ദശകങ്ങളായി പോരാടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി ബന്ധമുള്ളവരാണ് സിറിയയിലെ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്ഡിഎഫ്).ഇവരെ ഭീകരരായാണ് തുർക്കി കാണുന്നത്. എന്നാൽ, എസ്ഡിഎഫിന്റെ സഹായത്തോടെയാണു മേഖലയിലെ ഐഎസ് ഭീകരരെ യുഎസ് ഒതുക്കിയത്.
ഇതേസമയം, സിറിയയ്ക്ക് എതിരായ ആക്രമണം ചെറുക്കുമെന്ന് ഡമാസ്കസിൽ ബഷാർ അൽ അസാദ് ഭരണകൂടം വ്യക്തമാക്കി.
ഐഎസ് പോരാളികളെയും കുർദിഷ് തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ പീസ് സ്പ്രിംഗെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ ട്വീറ്റു ചെയ്തു. തുർക്കി വിമാനങ്ങൾ മേഖലയിൽ ആക്രമണം ആരംഭിച്ചതായി എസ്ഡിഎഫ് വൃത്തങ്ങൾ പറഞ്ഞു. സിറിയൻ പട്ടണമായ റാസ് അൽ അയിനിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്.
തുർക്കിക്ക് ആക്രമണത്തിന് അവസരം ഒരുക്കി മേഖലയിലെ യുഎസ് സൈനികരെ ഞായറാഴ്ച പ്രസിഡന്റ് ട്രംപ് മടക്കിവിളിച്ചിരുന്നു. ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ യുഎസിനെ സഹായിച്ച കുർദുകളെ കൈവിട്ട ട്രംപിന്റെ നടപടിക്ക് എതിരേ രൂക്ഷവിമർശനമുയർന്നിരുന്നു.
മേഖലയിൽ സമാധാനം കൊണ്ടുവരാനും ഭീകര ഇടനാഴി രൂപപ്പെടുന്നതു തടയാനുമാണ് ഓപ്പറേഷൻ പീസ് സ്പ്രിംഗിനു തുടക്കം കുറിച്ചതെന്ന് എർദോഗൻ അവകാശപ്പെട്ടു. സിറിയയുടെ അഖണ്ഡത നിലനിർത്തുന്നതോടൊപ്പം പ്രാദേശിക സമൂഹങ്ങളെ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുർക്കി അതിർത്തിയിലെ സിറിയൻ മേഖലയിൽ കുർദിഷ് മുക്ത സുരക്ഷിതപ്രദേശം സ്ഥാപിക്കുവാനാണു തുർക്കിയുടെ പദ്ധതി. തുർക്കിയിലേക്ക് നേരത്തെ പലായനം ചെയ്ത സിറിയൻ അഭയാർഥികളിൽ കുറച്ചുപേരെ ഇവിടെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.
തുർക്കിക്ക് എതിരേ ദശകങ്ങളായി പോരാടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി ബന്ധമുള്ളവരാണ് സിറിയയിലെ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്ഡിഎഫ്).ഇവരെ ഭീകരരായാണ് തുർക്കി കാണുന്നത്. എന്നാൽ, എസ്ഡിഎഫിന്റെ സഹായത്തോടെയാണു മേഖലയിലെ ഐഎസ് ഭീകരരെ യുഎസ് ഒതുക്കിയത്.
ഇതേസമയം, സിറിയയ്ക്ക് എതിരായ ആക്രമണം ചെറുക്കുമെന്ന് ഡമാസ്കസിൽ ബഷാർ അൽ അസാദ് ഭരണകൂടം വ്യക്തമാക്കി.