ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 87-ാം വാർഷികദിനത്തിൽ പോർവിമാനം പറത്തി അഭിനന്ദൻ വർധമാൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൻ എയർബേസിൽനിന്നു പറന്നുയർന്ന മിഗ്-21 ബൈസണ് പോർവിമാനങ്ങൾക്ക് നേതൃത്വം നൽകിയത് അഭിനന്ദനാണ്. ബലാക്കോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത മൂന്ന് മിറാഷ് -2000, രണ്ട് സുഖോയ്-30 എംകെഐ പോർമാനങ്ങളുടെ അവഞ്ചർ ഫോർമേഷനാണ് അഭിനന്ദൻ നേതൃത്വം നൽകിയത്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വാ പ്രവശ്യയിലെ ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ പങ്കെടുത്തവർക്ക് ആദരസൂചകമായി നടത്തിയ പരേഡിലും പൈലറ്റുമാർ പങ്കെടുത്തു. എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബഹാദുരിയയും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും ചടങ്ങിൽ പങ്കെടുത്തു.
ബലാക്കോട്ടിൽ പാക്കിസ്ഥാനുമായുള്ള വ്യോമാക്രമണത്തിൽ പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ അതിസാഹസികമായി വെടിവച്ചിട്ട അഭിനന്ദനുൾപ്പെടെയുള്ള സൈനികസംഘത്തെ വ്യോമസേനാ ചടങ്ങിൽ ആദരിച്ചു.
ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ഭീകരർ ഫെബ്രുവരി 14നു നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഫെബ്രുവരി 27നു ബലാക്കോട്ടിൽ പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിൽ അഭിനന്ദന്റെ മിഗ് 21 യുദ്ധവിമാനം തകരുകയും അദ്ദേഹം പാക്കിസ്ഥാന്റെ പിടിയിലാകുകയും ചെയ്തു. ഇന്ത്യയുടെ ശക്തമായ ഇടപെടലിൽ മാർച്ച് ഒന്നിന് അഭിനന്ദനെ പാക്കിസ്ഥാൻ കൈമാറുകയായിരുന്നു.
ഇന്ത്യയുടെ സുഖോയ് വിമാനം വെടിവച്ചിട്ടു എന്ന പാക്കിസ്ഥാന്റെ അവകാശവാദം കാറ്റിൽ പറത്തിയാണ് വ്യോമസേന ഇന്നലെ വീണ്ടും സുഖോയ് വിമാനം ആകാശത്തിറക്കിയത്. ഫെബ്രുവരി 27നു പാക്കിസ്ഥാൻ വെടിവച്ചിട്ടു എന്നവകാശപ്പെട്ട അതേ സുഖോയ് വിമാനമാണ് ഇന്നലെ ഹിൻഡനിൽനിന്നു പറയുന്നുയർന്ന് അവർഞ്ചർ ഫോർമേഷന്റെ ഭാഗമായത്. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചിട്ട ശേഷം പാക്കിസ്ഥാനിൽ അകപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഇന്ത്യയുടെ സുഖോയ് വിമാനം വെടിവച്ചിട്ടു എന്നു പാക്കിസ്ഥാൻ അവകാശപ്പെട്ടത്.
ബലാക്കോട്ടിൽ പാക്കിസ്ഥാനുമായുള്ള വ്യോമാക്രമണത്തിൽ പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ അതിസാഹസികമായി വെടിവച്ചിട്ട അഭിനന്ദനുൾപ്പെടെയുള്ള സൈനികസംഘത്തെ വ്യോമസേനാ ചടങ്ങിൽ ആദരിച്ചു.
ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ഭീകരർ ഫെബ്രുവരി 14നു നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഫെബ്രുവരി 27നു ബലാക്കോട്ടിൽ പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിൽ അഭിനന്ദന്റെ മിഗ് 21 യുദ്ധവിമാനം തകരുകയും അദ്ദേഹം പാക്കിസ്ഥാന്റെ പിടിയിലാകുകയും ചെയ്തു. ഇന്ത്യയുടെ ശക്തമായ ഇടപെടലിൽ മാർച്ച് ഒന്നിന് അഭിനന്ദനെ പാക്കിസ്ഥാൻ കൈമാറുകയായിരുന്നു.
ഇന്ത്യയുടെ സുഖോയ് വിമാനം വെടിവച്ചിട്ടു എന്ന പാക്കിസ്ഥാന്റെ അവകാശവാദം കാറ്റിൽ പറത്തിയാണ് വ്യോമസേന ഇന്നലെ വീണ്ടും സുഖോയ് വിമാനം ആകാശത്തിറക്കിയത്. ഫെബ്രുവരി 27നു പാക്കിസ്ഥാൻ വെടിവച്ചിട്ടു എന്നവകാശപ്പെട്ട അതേ സുഖോയ് വിമാനമാണ് ഇന്നലെ ഹിൻഡനിൽനിന്നു പറയുന്നുയർന്ന് അവർഞ്ചർ ഫോർമേഷന്റെ ഭാഗമായത്. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചിട്ട ശേഷം പാക്കിസ്ഥാനിൽ അകപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഇന്ത്യയുടെ സുഖോയ് വിമാനം വെടിവച്ചിട്ടു എന്നു പാക്കിസ്ഥാൻ അവകാശപ്പെട്ടത്.