പാരീസ്: റഫാൽ കരാറിലെ ആദ്യ പോർവിമാനം വ്യോമസേനയുടെ 87-ാം വാർഷികദിനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഏറ്റുവാങ്ങി. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബോർദോ മെരിഗ്നാക്കിൽ സ്ഥിതിചെയ്യുന്ന ദസോ വിമാനനിർമാണ കന്പനിയുടെ പ്ലാന്റിലായിരുന്നു ചടങ്ങ്. പ്രതിരോധമന്ത്രി നാട മുറിച്ച് വിമാനം ഏറ്റുവാങ്ങി. ദസറ ആഘോഷത്തോടനുബന്ധിച്ചുള്ള ആയുധപൂജയും രാജ്നാഥ് സിംഗ് ഇവിടെ നടത്തി.
ഈ ദിനം ചരിത്രത്തിന്റെ ഭാഗമാകുമെന്നു രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായി. റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കും. വ്യോമസേനയെ കാലം മാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യം -രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
റഫാൽ വിമാനത്തിൽ രാജ്നാ ഥ് സിംഗ് 25 മിനിറ്റ് യാത്ര നടത്തി. ഈ പുതിയ യുദ്ധവിമാനത്തിൽ പറക്കാൻ കഴിഞ്ഞതു വലിയ ബഹുമതിയായി കരുതുന്നുവെന്നും യാത്ര സുഖപ്രദമായിരുന്നുവെന്നും രാജനാഥ് സിംഗ് പറഞ്ഞു.
അതേസമയം, കൈമാറൽ ഔദ്യോഗികമായി നടന്നുവെങ്കിലും ആദ്യ ബാച്ചിലെ നാലു റാഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്താൻ അടുത്ത മേയ് വരെ കാത്തിരിക്കണം. 36 യുദ്ധവിമാനങ്ങൾക്കായി 59,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ു നല്കിയിരിക്കുന്നത്.
പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തിയശേഷമാണ് രാജ്നാഥ് സിംഗ് ദസോ പ്ലാന്റിലെത്തിയത്. മക്രോണുമായുള്ള ചർച്ച 35 മിനിട്ട് നീണ്ടു. ഫ്രാൻസ് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണെന്ന് സിംഗ് പറഞ്ഞു. ഇന്ത്യക്കുള്ള പിന്തുണ വർധിപ്പിക്കുന്നതിൽ മക്രോണിനോട് നന്ദി അറിയിച്ചു. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഷാക് ഷിറാക്കിന്റെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം സിംഗ് നേരിട്ടറിയിച്ചു. ഫ്രഞ്ച് സായുധസേനാമന്ത്രി ഫ്ലോറൻസ് പാർലെയുമായും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായും രാജ്നാഥ് സിംഗ് ചർച്ച നടത്തി.
രാജ്നാഥ് സിംഗ് നടത്തിയ ആയുധപൂജയിൽ മുതിർന്ന ഫ്രഞ്ച് സൈനികോദ്യോഗസ്ഥരും ദസോ കന്പനിയുടെ ഉന്നത നേതൃത്വവും പങ്കെടുത്തു. വ്യോമസേനാ ദിനമായ ഇന്നലെ പ്രതിരോധമന്ത്രി സേനാംഗങ്ങൾക്കും അവരുടെ കുടുബാംഗങ്ങൾക്കും ട്വിറ്ററിൽ ആശംസകൾ നേർന്നു.
ഈ ദിനം ചരിത്രത്തിന്റെ ഭാഗമാകുമെന്നു രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായി. റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കും. വ്യോമസേനയെ കാലം മാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യം -രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
റഫാൽ വിമാനത്തിൽ രാജ്നാ ഥ് സിംഗ് 25 മിനിറ്റ് യാത്ര നടത്തി. ഈ പുതിയ യുദ്ധവിമാനത്തിൽ പറക്കാൻ കഴിഞ്ഞതു വലിയ ബഹുമതിയായി കരുതുന്നുവെന്നും യാത്ര സുഖപ്രദമായിരുന്നുവെന്നും രാജനാഥ് സിംഗ് പറഞ്ഞു.
അതേസമയം, കൈമാറൽ ഔദ്യോഗികമായി നടന്നുവെങ്കിലും ആദ്യ ബാച്ചിലെ നാലു റാഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്താൻ അടുത്ത മേയ് വരെ കാത്തിരിക്കണം. 36 യുദ്ധവിമാനങ്ങൾക്കായി 59,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ു നല്കിയിരിക്കുന്നത്.
പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തിയശേഷമാണ് രാജ്നാഥ് സിംഗ് ദസോ പ്ലാന്റിലെത്തിയത്. മക്രോണുമായുള്ള ചർച്ച 35 മിനിട്ട് നീണ്ടു. ഫ്രാൻസ് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണെന്ന് സിംഗ് പറഞ്ഞു. ഇന്ത്യക്കുള്ള പിന്തുണ വർധിപ്പിക്കുന്നതിൽ മക്രോണിനോട് നന്ദി അറിയിച്ചു. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഷാക് ഷിറാക്കിന്റെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം സിംഗ് നേരിട്ടറിയിച്ചു. ഫ്രഞ്ച് സായുധസേനാമന്ത്രി ഫ്ലോറൻസ് പാർലെയുമായും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായും രാജ്നാഥ് സിംഗ് ചർച്ച നടത്തി.
രാജ്നാഥ് സിംഗ് നടത്തിയ ആയുധപൂജയിൽ മുതിർന്ന ഫ്രഞ്ച് സൈനികോദ്യോഗസ്ഥരും ദസോ കന്പനിയുടെ ഉന്നത നേതൃത്വവും പങ്കെടുത്തു. വ്യോമസേനാ ദിനമായ ഇന്നലെ പ്രതിരോധമന്ത്രി സേനാംഗങ്ങൾക്കും അവരുടെ കുടുബാംഗങ്ങൾക്കും ട്വിറ്ററിൽ ആശംസകൾ നേർന്നു.