വാഷിംഗ്ടൺ ഡിസി : ഇരുപത്തെട്ടു ചൈനീസ് കന്പനികളെ അമേരിക്ക കരിന്പട്ടികയിൽ ഉൾപ്പെടുത്തി. സിൻജിയാംഗ് പ്രവിശ്യയിൽ ഉയിഗർമുസ്ലിംകൾ അടക്കമുള്ളവർക്കെതിരേ നടത്തിയ മനുഷ്യാവകാശധ്വംസനത്തിന്റെ പേരിലാണു നടപടി. വംശീയ ന്യൂനപക്ഷത്തെ ക്രൂരമായി അടിച്ചമർത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്നു യുഎസ് വാണിജ്യസെക്രട്ടറി വിൽബർ റോസ് ചൂണ്ടിക്കാട്ടി. വീഡിയോ നിരീക്ഷണ കന്പനി ഹിക്വിഷൻ, നിർമിതബുദ്ധി കന്പനികളായ മെഗ്വി ടെക്നോളജീസ്, സെൻസ് ടൈം തുടങ്ങിയ കന്പനികൾ കരിന്പട്ടികയിലുണ്ട്.
സിൻജിയാംഗ് മേഖലയിൽ ഉയിഗർ ഉൾപ്പെടെയുള്ള മുസ്ലിം ന്യൂനപക്ഷ വിഭാഗക്കാരായ പത്തുലക്ഷത്തോളം പേരെ പുനർവിദ്യാഭ്യാസത്തിനെന്ന പേരിൽ ചൈന തടഞ്ഞുവച്ചിരിക്കുകയാണെന്നു മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിച്ചു.
സിൻജിയാംഗ് മേഖലയിൽ ഉയിഗർ ഉൾപ്പെടെയുള്ള മുസ്ലിം ന്യൂനപക്ഷ വിഭാഗക്കാരായ പത്തുലക്ഷത്തോളം പേരെ പുനർവിദ്യാഭ്യാസത്തിനെന്ന പേരിൽ ചൈന തടഞ്ഞുവച്ചിരിക്കുകയാണെന്നു മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിച്ചു.