ന്യൂഡൽഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കാൻ രാഹുൽ വിദേശത്തേക്കു കടന്നെന്ന വാർത്തകൾ കോണ്ഗ്രസ് തള്ളി. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിനു രാഹുലെത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. രാഹുൽ ഗാന്ധി ബാങ്കോക്കിലേക്കല്ല, കംബോഡിയ സന്ദർശനത്തിലാണെന്നും കോണ്ഗ്രസ് നേതാക്കൾ വെളിപ്പെടുത്തി. മുന്പ് നടത്തിയിരുന്നതു പോലെ നാലു ദിവസത്തെ ധ്യാനത്തിനായാണ് രാഹുൽ കംബോഡിയയിലേക്കു പോയതെന്നാണ് സൂചന.
പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാഹുൽ ഗാന്ധി ബാങ്കോക്കിലേക്കു കടന്നെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾ. രാഹുലിന്റെ വിശ്വസ്തരെ അവഗണിക്കുന്നെന്നു ഹരിയാന മുൻ പിസിസി അധ്യക്ഷൻ അശോക് തൻവറും മഹാരാഷ്ട്രയിലെ നേതാവ് സഞ്ജയ് നിരുപമും ആരോപണമുയർത്തിയിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു മാറിനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, രാഹുലിന്റെപര്യടനം പ്രചാരണത്തെ ബാധിക്കില്ലെന്നും ഹരിയാനയിൽ 11നു രാഹുൽ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് രാഹുലിന്റെ യാത്രയെക്കുറിച്ച് കോണ്ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു.
പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാഹുൽ ഗാന്ധി ബാങ്കോക്കിലേക്കു കടന്നെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾ. രാഹുലിന്റെ വിശ്വസ്തരെ അവഗണിക്കുന്നെന്നു ഹരിയാന മുൻ പിസിസി അധ്യക്ഷൻ അശോക് തൻവറും മഹാരാഷ്ട്രയിലെ നേതാവ് സഞ്ജയ് നിരുപമും ആരോപണമുയർത്തിയിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു മാറിനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, രാഹുലിന്റെപര്യടനം പ്രചാരണത്തെ ബാധിക്കില്ലെന്നും ഹരിയാനയിൽ 11നു രാഹുൽ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് രാഹുലിന്റെ യാത്രയെക്കുറിച്ച് കോണ്ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു.