ന്യൂഡൽഹി: ഇന്ത്യ സന്ദർശനം നടത്തുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക് ഹസീനയുമായി കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കൂടിക്കാഴ്ച നടത്തി. കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജ്യസഭ ഉപനേതാവ് ആനന്ദ് ശർമയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചാണ് ചർച്ച നടത്തിയതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
നാലു ദിവസത്തെ ഇന്ത്യാ സന്ദർശനമാണ് ഷേയ്ക് ഹസീന നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ഷേയ്ക് ഹസീന കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്ഗ്രസ് നേതാക്കളുമായും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായും ചർച്ച നടത്തിയത്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കേ ഷേയ്ക് ഹസീനയുടെ ആതിഥ്യം സ്വീകരിച്ച് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു.
അതേസമയം, ഷെയ്ക് ഹസീനയെ ആലിംഗനം ചെയ്യുന്നതിന്റെ ഫോട്ടോ പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പുറത്തുവിട്ടത് വൈറലായി. വളരെ കാലം കാത്തിരുന്നതിനു ശേഷമാണ് ഷേയ്ക് ഹസീനയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നതെന്നും ഏതു പ്രയാസങ്ങളെയും മറികടക്കുന്നതിനും അവരുടെ വിശ്വാസങ്ങൾക്കു വേണ്ടി ധൈര്യത്തോടും സ്ഥിരോത്സാഹത്തോടും കൂടെ പോരാടുന്ന അവരുടെ ശക്തിയും വ്യക്തിപരമായി തനിക്കു നഷ്ടവും എപ്പോഴും പ്രചോദനവുമാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
നാലു ദിവസത്തെ ഇന്ത്യാ സന്ദർശനമാണ് ഷേയ്ക് ഹസീന നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ഷേയ്ക് ഹസീന കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്ഗ്രസ് നേതാക്കളുമായും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായും ചർച്ച നടത്തിയത്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കേ ഷേയ്ക് ഹസീനയുടെ ആതിഥ്യം സ്വീകരിച്ച് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു.
അതേസമയം, ഷെയ്ക് ഹസീനയെ ആലിംഗനം ചെയ്യുന്നതിന്റെ ഫോട്ടോ പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പുറത്തുവിട്ടത് വൈറലായി. വളരെ കാലം കാത്തിരുന്നതിനു ശേഷമാണ് ഷേയ്ക് ഹസീനയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നതെന്നും ഏതു പ്രയാസങ്ങളെയും മറികടക്കുന്നതിനും അവരുടെ വിശ്വാസങ്ങൾക്കു വേണ്ടി ധൈര്യത്തോടും സ്ഥിരോത്സാഹത്തോടും കൂടെ പോരാടുന്ന അവരുടെ ശക്തിയും വ്യക്തിപരമായി തനിക്കു നഷ്ടവും എപ്പോഴും പ്രചോദനവുമാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.