ലക്നോ: യുപിയിലെ അസംഗഡിൽനിന്നു മൂന്നു പാർട്ടികളുടെ പ്രതിനിധിയായി നാലു തവണ ലോക്സഭാംഗമായിട്ടുള്ള രമാകാന്ത് യാദവ് സമാജ്വാദി പാർട്ടിയിൽ ചേർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ യാദവിനെ ഏതാനും ദിവസം മുന്പ് കോൺഗ്രസിൽനിന്നു പുറത്താക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ ഭദോഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. 15 വർഷത്തിനുശേഷമാണു രമാകാന്ത് യാദവ് സമാജ്വാദി പാർട്ടിയിൽ മടങ്ങിയെത്തുന്നത്.
2014ൽ അസംഗഡിൽ മുലായം സിംഗിനെതിരേ ബിജെപി ടിക്കറ്റിൽ മത്സരിച്ചയാളാണു രമാകാന്ത് യാദവ്. ഈ വർഷം ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1996, 1999 തെരഞ്ഞെടുപ്പുകളിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലെത്തിയ രമാകാന്ത് യാദവ് 2004ൽ ബിഎസ്പിയിൽ ചേർന്ന് ലോക്സഭാംഗമായി. 2009ൽ ബിജെപി ടിക്കറ്റിൽ ലോക്സഭയിലെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ ഭദോഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. 15 വർഷത്തിനുശേഷമാണു രമാകാന്ത് യാദവ് സമാജ്വാദി പാർട്ടിയിൽ മടങ്ങിയെത്തുന്നത്.
2014ൽ അസംഗഡിൽ മുലായം സിംഗിനെതിരേ ബിജെപി ടിക്കറ്റിൽ മത്സരിച്ചയാളാണു രമാകാന്ത് യാദവ്. ഈ വർഷം ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1996, 1999 തെരഞ്ഞെടുപ്പുകളിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലെത്തിയ രമാകാന്ത് യാദവ് 2004ൽ ബിഎസ്പിയിൽ ചേർന്ന് ലോക്സഭാംഗമായി. 2009ൽ ബിജെപി ടിക്കറ്റിൽ ലോക്സഭയിലെത്തി.