ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിനു സവിശേഷാധികാരം നൽകുന്ന 370- ാം വകുപ്പ് റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പാക് അധിനിവേശ കാഷ്മീരിൽ നിന്ന് നിയന്ത്രണരേഖയിലേക്ക് പ്രതിഷേധറാലി നടത്തിയവരെ തടഞ്ഞു.
നിയന്ത്രണരേഖ മറികടക്കരുതെന്നു പ്രതിഷേധക്കാർക്കു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കാഷ്മീരികളെ പിന്തുണയ്ക്കാനുള്ള ഇത്തരം ശ്രമം ഇന്ത്യ തെറ്റായി വ്യാഖ്യാനിക്കുമെന്നാണ് ഇമ്രാന്റെ വാദം.
മുസാഫറാബാദിൽനിന്നാണ് പ്രതിഷേധക്കാർ എത്തിയത്. മുസാഫറാബാദ്-ശ്രീനഗർ ഹൈവേയിലേക്കു മാർച്ച് നടത്തിയ പ്രതിഷേധക്കാരെ നിയന്ത്രണരേഖയ്ക്ക് ആറു കിലോമീറ്റർ അകലെ ജിസ്കൂളിൽ അധികൃതർ തടയുകയായിരുന്നു. ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ആണു പ്രതിഷേ ധത്തിനു നേതൃത്വം നൽകിയത്.
നിയന്ത്രണരേഖ മറികടക്കരുതെന്നു പ്രതിഷേധക്കാർക്കു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കാഷ്മീരികളെ പിന്തുണയ്ക്കാനുള്ള ഇത്തരം ശ്രമം ഇന്ത്യ തെറ്റായി വ്യാഖ്യാനിക്കുമെന്നാണ് ഇമ്രാന്റെ വാദം.
മുസാഫറാബാദിൽനിന്നാണ് പ്രതിഷേധക്കാർ എത്തിയത്. മുസാഫറാബാദ്-ശ്രീനഗർ ഹൈവേയിലേക്കു മാർച്ച് നടത്തിയ പ്രതിഷേധക്കാരെ നിയന്ത്രണരേഖയ്ക്ക് ആറു കിലോമീറ്റർ അകലെ ജിസ്കൂളിൽ അധികൃതർ തടയുകയായിരുന്നു. ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ആണു പ്രതിഷേ ധത്തിനു നേതൃത്വം നൽകിയത്.