ഹോങ്കോംഗ്: മുഖംമൂടി വിലക്കിനെതിരേ ജനാധിപത്യ പ്രക്ഷോഭകർ ഇന്നലെ നടത്തിയ സമരം അക്രമാസക്തമായി. പതിനായിരങ്ങൾ ഇന്നലെ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു. പ്രക്ഷോഭകർ ബാങ്കുകൾക്കും ബുക്കുഡിപ്പോകളും തകർത്തു.
ചില മെട്രോസ്റ്റേഷനുകൾക്കു മുന്നിൽ തീയിട്ടു. പോലീസിനു നേർക്ക് പെട്രോൾ ബോംബെറിഞ്ഞു. വെള്ളിയാഴ്ചയാണു മുഖംമൂടി ധരിച്ചു സമരം നടത്തുന്നതു വിലക്കിയത്. വിലക്കു ലംഘിച്ചാൽ ഒരു വർഷംവരെ തടവോ 3200ഡോളർ പിഴയോ ശിക്ഷ കിട്ടും. വിലക്കിനെതിരേ കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ഉത്തരവു കിട്ടിയില്ല. ഇന്നലെ സമരം നടത്തിയവർക്കു നേരേ പോലീസ് പലതവണ ടിയർഗ്യാസ് പ്രയോഗിച്ചു.
ചില മെട്രോസ്റ്റേഷനുകൾക്കു മുന്നിൽ തീയിട്ടു. പോലീസിനു നേർക്ക് പെട്രോൾ ബോംബെറിഞ്ഞു. വെള്ളിയാഴ്ചയാണു മുഖംമൂടി ധരിച്ചു സമരം നടത്തുന്നതു വിലക്കിയത്. വിലക്കു ലംഘിച്ചാൽ ഒരു വർഷംവരെ തടവോ 3200ഡോളർ പിഴയോ ശിക്ഷ കിട്ടും. വിലക്കിനെതിരേ കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ഉത്തരവു കിട്ടിയില്ല. ഇന്നലെ സമരം നടത്തിയവർക്കു നേരേ പോലീസ് പലതവണ ടിയർഗ്യാസ് പ്രയോഗിച്ചു.