ന്യൂഡൽഹി: അമേരിക്കയിലെ "ഹൗഡി മോദി’ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനായി വോട്ട് ചോദിച്ചതിനെതിരേ കോണ്ഗ്രസ്. മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പിൽ ഇടപെടില്ലെന്ന, ഇന്ത്യ ദീർഘകാലമായി തുടർന്നുവരുന്ന വിദേശനയത്തിന്റെ ലംഘനമാണ് മോദി നടത്തിയിരിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.
ഹൗഡി മോദി ചടങ്ങിൽ നരേന്ദ്ര മോദി "അബ്കി ബാർ ട്രംപ് സർക്കാർ' എന്ന മുദ്രാവാക്യം വിളിച്ചതാണ് കോണ്ഗ്രസ് വിദേശനയ ലംഘനമായി ചൂണ്ടിക്കാട്ടുന്നത്. ട്രംപിനെ വേദിയിൽ നിർത്തിക്കൊണ്ടായിരുന്നു മോദി ഹിന്ദിയിൽ മുദ്രാവാക്യമായി വിളിച്ചു പറഞ്ഞത്. ഈ വരുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വീണ്ടും മത്സരിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതു മറ്റൊരു രാജ്യത്തെ തെരഞ്ഞെടുപ്പിലെ ഇടപെടലായി ആനന്ദ് ശർമ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുമായി ഇന്ത്യ ഇതുവരെ നിഷ്പക്ഷമായ ബന്ധമാണ് നിലനിർത്തിയിരുന്നത്.
ഡെമോക്രാറ്റുകളോടും റിപ്പബ്ലിക്കന്മാരോടും എന്തെങ്കിലും പക്ഷം സ്വീകരിച്ചുള്ള നിലപാട് ഇന്ത്യ ഇതുവരെ പുലർത്തിയിരുന്നില്ല. മോദി ട്രംപിനായി വോട്ടഭ്യർഥിക്കുന്നത് ഇന്ത്യയുടെയും അമേരിക്കയുടെയും പരമാധികാര, ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. മോദി യുഎസിലെത്തിയത് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലാണെന്നും യുഎസ് തെരഞ്ഞെടുപ്പിലെ കാന്പയ്നറായല്ലെന്നും കോണ്ഗ്രസ് നേതാവ് പറഞ്ഞു.
ഹൗഡി മോദി ചടങ്ങിൽ നരേന്ദ്ര മോദി "അബ്കി ബാർ ട്രംപ് സർക്കാർ' എന്ന മുദ്രാവാക്യം വിളിച്ചതാണ് കോണ്ഗ്രസ് വിദേശനയ ലംഘനമായി ചൂണ്ടിക്കാട്ടുന്നത്. ട്രംപിനെ വേദിയിൽ നിർത്തിക്കൊണ്ടായിരുന്നു മോദി ഹിന്ദിയിൽ മുദ്രാവാക്യമായി വിളിച്ചു പറഞ്ഞത്. ഈ വരുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വീണ്ടും മത്സരിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതു മറ്റൊരു രാജ്യത്തെ തെരഞ്ഞെടുപ്പിലെ ഇടപെടലായി ആനന്ദ് ശർമ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുമായി ഇന്ത്യ ഇതുവരെ നിഷ്പക്ഷമായ ബന്ധമാണ് നിലനിർത്തിയിരുന്നത്.
ഡെമോക്രാറ്റുകളോടും റിപ്പബ്ലിക്കന്മാരോടും എന്തെങ്കിലും പക്ഷം സ്വീകരിച്ചുള്ള നിലപാട് ഇന്ത്യ ഇതുവരെ പുലർത്തിയിരുന്നില്ല. മോദി ട്രംപിനായി വോട്ടഭ്യർഥിക്കുന്നത് ഇന്ത്യയുടെയും അമേരിക്കയുടെയും പരമാധികാര, ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. മോദി യുഎസിലെത്തിയത് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലാണെന്നും യുഎസ് തെരഞ്ഞെടുപ്പിലെ കാന്പയ്നറായല്ലെന്നും കോണ്ഗ്രസ് നേതാവ് പറഞ്ഞു.