ന്യൂഡൽഹി: ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പത്തിലുള്ള ഇരകളാണ് കേരളത്തിലെ ക്രൈസ്തവരെന്നും ലവ് ജിഹാദിലൂടെ തീവ്രവാദികൾ അവരുടെ ലക്ഷ്യം നടപ്പാക്കുകയാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ. ആശങ്കാജനകമായ ഈ പ്രവണതയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസിയെക്കൊണ്ടു വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടിയെടുക്കണമെന്നും ആവശ്യമായ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്ടും ഡൽഹിയിലും മലയാളികളായ ക്രൈസ്തവ പെണ്‍കുട്ടികളുടെ മാതാപിതാക്കളിൽ നിന്നു പരാതി കിട്ടിയിട്ടുണ്ട്. സൗഹൃം നടിച്ച് കോളജ് വിദ്യാർഥിനിക്കു ലഹരി കലർത്തിയ പാനീയം നൽകിയ മാനംഭംഗപ്പെടുത്തുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്ത ശേഷമായിരുന്നു ഇസ്ലാമിലേക്കു മതം മാറുന്നതിനു നിർബന്ധിച്ചത്. ഇതിനു തയാറാകാതിരുന്ന കോഴിക്കോട്ടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാനും കോളജ് ഹോസ്റ്റലിൽ നിന്നു തട്ടിക്കൊണ്ടു പോകാനും ശ്രമം ഉണ്ടായി. ഭീകരതയുടെ ഇരകളെ ഉപയോഗിച്ച് ലവ് ജിഹാദിലൂടെ ക്രൈസ്തവ സമുദായത്തിലെ ആളുകളെ കെണിയിലാക്കി സംഘടിത മതപരിവർത്തനം നടത്തിവരുന്നതായ റിപ്പോർട്ടുകളുണ്ട്.
രണ്ടാമത്തെ സംഭവത്തിൽ ഡൽഹിയിലെ മലയാളി ക്രിസ്ത്യൻ പെണ്‍കുട്ടിയെ മുഹമ്മദ് സിദ്ദിഖി എന്നയാൾ തട്ടിക്കൊണ്ടു പോയി പശ്ചിമേഷ്യൻ രാജ്യത്തേക്കു കടത്തുകയായിരുന്നു. ഐഎസിൽ അടിമയായി ഉപയോഗിക്കുന്നതിനു പോലുള്ള വളരെ ഗുരുതരമായ ദുഷ്ടലക്ഷ്യങ്ങളോടെ പെണ്‍കുട്ടിയെ വഞ്ചിച്ചും തെറ്റിദ്ധരിപ്പിച്ചും മസ്തികഷാളനത്തിലൂടെയും തട്ടിക്കൊണ്ടു പോയതായാണു പരാതി. മുൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാതാപിതാക്കളുടെ ആശങ്കയും ഭയപ്പാടും തെറ്റാകില്ല.
കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന 21 പേരിൽ അഞ്ചു പേർ ക്രൈസ്തവരിൽനിന്നു മതം മാറ്റിയവരാണെന്നാണ് റിപ്പോർട്ട്. ഈ സാമൂഹ്യതിന്മയ്ക്കെതിരേ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സാമൂഹ്യ സൗഹാർദത്തിനും വിജിലൻസിനുമായുള്ള കമ്മീഷൻ പ്രചാരണം തുടങ്ങിയെന്നും ന്യൂനപക്ഷ കമ്മീഷൻ ദേശീയ ഉപാധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.
2005 മുതൽ 2012 വരെ 4,000 പെണ്‍കുട്ടികൾ പ്രേമത്തിൽപ്പെട്ട് വിവാഹിതരായതായി കമ്മീഷന്റെ പ്രസിദ്ധീകരണമായ ജാഗ്രതയിൽ ഉണ്ടെന്നും ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. ഈ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കപ്പെടുകയോ, സ്വാതന്ത്ര്യമില്ലാതെ വല്ലാത്ത ദുരവസ്ഥയിലാകുകയോ ചെയ്യപ്പെടുന്നുവെന്നും പ്രസിദ്ധീകരണത്തിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 2006നുശേഷം 2,600 ക്രൈസ്തവ യുവതികൾ ഇസ്ലാമിലേക്കു മതം മാറ്റപ്പെട്ടതായി ഇന്ത്യ ടുഡേ വാരിക കെസിബിസിയുടെ 2009ലെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി പറയുന്നു.
കേരളത്തിലെ മതസൗഹാർദത്തിനു ഭീഷണിയാകാവുന്ന ഗൗരവമായ കാര്യമാണിത്. ഭൂരിപക്ഷം സംഭവങ്ങളിലും ഇരയെ മസ്തികഷാളനം ചെയ്തും ചിലതിൽ ഭീകരപ്രവർത്തനത്തിനുള്ള കൊറിയർ ആയും ഇരകളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഘടിത മതപരിവർത്തന ഭീകര ഗ്രൂപ്പുകളെ ഭയന്ന് മിക്കപ്പോഴും ഇരകളുടെ വീട്ടുകാർ സംഭവം റിപ്പോർട്ടു ചെയ്യാൻ പോലും മടിക്കുകയാണെന്നും പ്രസ്താവനയിൽ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ വിശദീകരിച്ചു.
കോഴിക്കോട്ടും ഡൽഹിയിലും മലയാളികളായ ക്രൈസ്തവ പെണ്‍കുട്ടികളുടെ മാതാപിതാക്കളിൽ നിന്നു പരാതി കിട്ടിയിട്ടുണ്ട്. സൗഹൃം നടിച്ച് കോളജ് വിദ്യാർഥിനിക്കു ലഹരി കലർത്തിയ പാനീയം നൽകിയ മാനംഭംഗപ്പെടുത്തുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്ത ശേഷമായിരുന്നു ഇസ്ലാമിലേക്കു മതം മാറുന്നതിനു നിർബന്ധിച്ചത്. ഇതിനു തയാറാകാതിരുന്ന കോഴിക്കോട്ടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാനും കോളജ് ഹോസ്റ്റലിൽ നിന്നു തട്ടിക്കൊണ്ടു പോകാനും ശ്രമം ഉണ്ടായി. ഭീകരതയുടെ ഇരകളെ ഉപയോഗിച്ച് ലവ് ജിഹാദിലൂടെ ക്രൈസ്തവ സമുദായത്തിലെ ആളുകളെ കെണിയിലാക്കി സംഘടിത മതപരിവർത്തനം നടത്തിവരുന്നതായ റിപ്പോർട്ടുകളുണ്ട്.
രണ്ടാമത്തെ സംഭവത്തിൽ ഡൽഹിയിലെ മലയാളി ക്രിസ്ത്യൻ പെണ്‍കുട്ടിയെ മുഹമ്മദ് സിദ്ദിഖി എന്നയാൾ തട്ടിക്കൊണ്ടു പോയി പശ്ചിമേഷ്യൻ രാജ്യത്തേക്കു കടത്തുകയായിരുന്നു. ഐഎസിൽ അടിമയായി ഉപയോഗിക്കുന്നതിനു പോലുള്ള വളരെ ഗുരുതരമായ ദുഷ്ടലക്ഷ്യങ്ങളോടെ പെണ്‍കുട്ടിയെ വഞ്ചിച്ചും തെറ്റിദ്ധരിപ്പിച്ചും മസ്തികഷാളനത്തിലൂടെയും തട്ടിക്കൊണ്ടു പോയതായാണു പരാതി. മുൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാതാപിതാക്കളുടെ ആശങ്കയും ഭയപ്പാടും തെറ്റാകില്ല.
കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന 21 പേരിൽ അഞ്ചു പേർ ക്രൈസ്തവരിൽനിന്നു മതം മാറ്റിയവരാണെന്നാണ് റിപ്പോർട്ട്. ഈ സാമൂഹ്യതിന്മയ്ക്കെതിരേ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സാമൂഹ്യ സൗഹാർദത്തിനും വിജിലൻസിനുമായുള്ള കമ്മീഷൻ പ്രചാരണം തുടങ്ങിയെന്നും ന്യൂനപക്ഷ കമ്മീഷൻ ദേശീയ ഉപാധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.
2005 മുതൽ 2012 വരെ 4,000 പെണ്‍കുട്ടികൾ പ്രേമത്തിൽപ്പെട്ട് വിവാഹിതരായതായി കമ്മീഷന്റെ പ്രസിദ്ധീകരണമായ ജാഗ്രതയിൽ ഉണ്ടെന്നും ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. ഈ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കപ്പെടുകയോ, സ്വാതന്ത്ര്യമില്ലാതെ വല്ലാത്ത ദുരവസ്ഥയിലാകുകയോ ചെയ്യപ്പെടുന്നുവെന്നും പ്രസിദ്ധീകരണത്തിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 2006നുശേഷം 2,600 ക്രൈസ്തവ യുവതികൾ ഇസ്ലാമിലേക്കു മതം മാറ്റപ്പെട്ടതായി ഇന്ത്യ ടുഡേ വാരിക കെസിബിസിയുടെ 2009ലെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി പറയുന്നു.
കേരളത്തിലെ മതസൗഹാർദത്തിനു ഭീഷണിയാകാവുന്ന ഗൗരവമായ കാര്യമാണിത്. ഭൂരിപക്ഷം സംഭവങ്ങളിലും ഇരയെ മസ്തികഷാളനം ചെയ്തും ചിലതിൽ ഭീകരപ്രവർത്തനത്തിനുള്ള കൊറിയർ ആയും ഇരകളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഘടിത മതപരിവർത്തന ഭീകര ഗ്രൂപ്പുകളെ ഭയന്ന് മിക്കപ്പോഴും ഇരകളുടെ വീട്ടുകാർ സംഭവം റിപ്പോർട്ടു ചെയ്യാൻ പോലും മടിക്കുകയാണെന്നും പ്രസ്താവനയിൽ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ വിശദീകരിച്ചു.