ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രഫ. കെ.വി. തോമസ് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു ചർച്ച നടത്തി. രണ്ടു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ തികഞ്ഞ സംതൃപ്തനാണെന്ന് തോമസ് പിന്നീട് പറഞ്ഞു.
യുഡിഎഫ് കണ്‍വീനർ, എഐസിസി ഭാരവാഹി അല്ലെങ്കിൽ എറണാകുളം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി എന്നിവയിൽ ഏതെങ്കിലുമൊരു പദവി തോമിസനു നൽകണമെന്ന നിർദേശമാണുള്ളതെന്നാണു സൂചന.സോണിയാ ഗാന്ധി പറയുന്ന ഏതു കാര്യവും അപ്പാടെ അനുസരിച്ച് ഏൽപിക്കുന്ന ഉത്തരവാദിത്വം ആത്മാർഥമായി നിറവേറ്റുമെന്നും തോമസും ഉറപ്പു നൽകി. സോണിയയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായും തോമസ് ചർച്ച നടത്തി.
ഇന്നലെ ഡൽഹിയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളുമായി ആലോചിച്ചാകും തീരുമാനം. കഴിഞ്ഞ തവണ ലോക്സഭാ സീറ്റു നിഷേധിക്കപ്പെട്ടതിന്റെ സാഹചര്യങ്ങളും ചർച്ചാവിഷയമായതായി അറിയുന്നു.
യുഡിഎഫ് കണ്‍വീനർ, എഐസിസി ഭാരവാഹി അല്ലെങ്കിൽ എറണാകുളം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി എന്നിവയിൽ ഏതെങ്കിലുമൊരു പദവി തോമിസനു നൽകണമെന്ന നിർദേശമാണുള്ളതെന്നാണു സൂചന.സോണിയാ ഗാന്ധി പറയുന്ന ഏതു കാര്യവും അപ്പാടെ അനുസരിച്ച് ഏൽപിക്കുന്ന ഉത്തരവാദിത്വം ആത്മാർഥമായി നിറവേറ്റുമെന്നും തോമസും ഉറപ്പു നൽകി. സോണിയയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായും തോമസ് ചർച്ച നടത്തി.
ഇന്നലെ ഡൽഹിയിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളുമായി ആലോചിച്ചാകും തീരുമാനം. കഴിഞ്ഞ തവണ ലോക്സഭാ സീറ്റു നിഷേധിക്കപ്പെട്ടതിന്റെ സാഹചര്യങ്ങളും ചർച്ചാവിഷയമായതായി അറിയുന്നു.