ഹൂസ്റ്റൺ: ഞായറാഴ്ച ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസകൊണ്ടുമൂടി. 202ലെ തെരഞ്ഞെടുപ്പിലും ട്രംപ് തന്നെ അധികാരത്തിലെത്തുമെന്ന് (അബ് കി ബാർ ട്രംപ് സർക്കാർ) മോദി പറഞ്ഞു.അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ട്രംപിന്റെ മുദ്രാവാക്യവും മോദി പരാമർശിച്ചു. ട്രംപിന്റെ പേര് ലോകത്ത് എല്ലാവർക്കും പരിചിതമാണ്.
ആഗോള രാഷ്ട്രീയം പരാമർശിക്കുന്നിടത്തെല്ലാം ട്രംപിന്റെ പേരും വരും. ട്രംപിനെ ഏതാനും തവണ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ഏറെ സൗഹൃദവും ഊഷമളതയും അനുഭവപ്പെട്ടു-മോദി പറഞ്ഞു. അമേരിക്കൻ സന്പദ് വ്യവസ്ഥയ്ക്ക് ഊർജം പകരാനും ട്രംപിനായി. യുഎസിനും ലോകത്തിനും ഉപകാരപ്രദമായ ഒട്ടേറെ നേട്ടങ്ങൾ ട്രംപ് കൈവരിച്ചെന്നും മോദി പ്രശംസിച്ചു. ഭീകരതയ്ക്കെതിരേ നിർണായക പോരാട്ടം നടത്തേണ്ട സമയമായെന്നു പറഞ്ഞ മോദി, പ്രസിഡന്റ് ട്രംപ് ഭീകരതയ്ക്കെതിരേ ശക്തമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടി.ട്രംപിനു നല്ല കൈയടി നൽ്കാൻ മോദി ആവശ്യപ്പെട്ടപ്പോൾ യുഎസ് പ്രതിനിധികൾ ഉൾപ്പെടെയുള്ള സദസ്യർ എഴുന്നേറ്റു നിന്നു ഹർഷാരവം മുഴക്കി.
അരലക്ഷത്തോളം ഇന്ത്യൻ വംശജരായ അമേരിക്കൻ പൗരന്മാരാണ് ഹൂസ്റ്റണിലെത്തിയത്. വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നത് ആദ്യമാണ്.
ആഗോള രാഷ്ട്രീയം പരാമർശിക്കുന്നിടത്തെല്ലാം ട്രംപിന്റെ പേരും വരും. ട്രംപിനെ ഏതാനും തവണ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ഏറെ സൗഹൃദവും ഊഷമളതയും അനുഭവപ്പെട്ടു-മോദി പറഞ്ഞു. അമേരിക്കൻ സന്പദ് വ്യവസ്ഥയ്ക്ക് ഊർജം പകരാനും ട്രംപിനായി. യുഎസിനും ലോകത്തിനും ഉപകാരപ്രദമായ ഒട്ടേറെ നേട്ടങ്ങൾ ട്രംപ് കൈവരിച്ചെന്നും മോദി പ്രശംസിച്ചു. ഭീകരതയ്ക്കെതിരേ നിർണായക പോരാട്ടം നടത്തേണ്ട സമയമായെന്നു പറഞ്ഞ മോദി, പ്രസിഡന്റ് ട്രംപ് ഭീകരതയ്ക്കെതിരേ ശക്തമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടി.ട്രംപിനു നല്ല കൈയടി നൽ്കാൻ മോദി ആവശ്യപ്പെട്ടപ്പോൾ യുഎസ് പ്രതിനിധികൾ ഉൾപ്പെടെയുള്ള സദസ്യർ എഴുന്നേറ്റു നിന്നു ഹർഷാരവം മുഴക്കി.
അരലക്ഷത്തോളം ഇന്ത്യൻ വംശജരായ അമേരിക്കൻ പൗരന്മാരാണ് ഹൂസ്റ്റണിലെത്തിയത്. വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നത് ആദ്യമാണ്.