കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഹെൽമന്ദ് പ്രവിശ്യയിലെ മൂസാ ഖാലാ ഡിസ്ട്രിക്ടിൽ താലിബാൻ താവളത്തിൽ റെയ്ഡിനെത്തിയ അഫ്ഗാൻ സ്പെഷൽ സൈനികരുടെ വെടിയേറ്റ് വിവാഹ പാർട്ടിയിലെ 40 സിവിലിയന്മാർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണു സംഭവം.
വിവാഹാഘോഷം നടന്നത് ഭീകരരുടെ ഒളിത്താവളത്തിനു സമീപമുള്ള വീട്ടിലായിരുന്നുവെന്നും അബദ്ധത്തിലാണ് അവർക്കു നേരേ വെടിയുതിർത്തതെന്നും പ്രവിശ്യാ സമിതി അംഗം അത്താവുള്ള അഫ്ഗാൻ വിശദീകരിച്ചു.
സിവിലിയന്മാർ മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിൽ താലിബാനിൽ പ്രവർത്തിക്കുന്ന 22 വിദേശികൾക്കും ജീവഹാനി നേരിട്ടിട്ടുണ്ടെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
14 താലിബാൻകാരെ അറസ്റ്റു ചെയ്തിട്ടുണ്ട്.ഒട്ടേറെ ആയുധങ്ങളും കണ്ടെടുത്തു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ പതിനാറു സിവിലയന്മാർ കൊല്ലപ്പെട്ടത് ഒരാഴ്ച മുന്പാണ്. ഐഎസ് ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ അബദ്ധത്തിലാണു സിവിലിയന്മാർക്കു ജീവഹാനി നേരിട്ടതെന്നു യുഎസ് സൈനിക വക്താവ് പറഞ്ഞു.
വിവാഹാഘോഷം നടന്നത് ഭീകരരുടെ ഒളിത്താവളത്തിനു സമീപമുള്ള വീട്ടിലായിരുന്നുവെന്നും അബദ്ധത്തിലാണ് അവർക്കു നേരേ വെടിയുതിർത്തതെന്നും പ്രവിശ്യാ സമിതി അംഗം അത്താവുള്ള അഫ്ഗാൻ വിശദീകരിച്ചു.
സിവിലിയന്മാർ മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിൽ താലിബാനിൽ പ്രവർത്തിക്കുന്ന 22 വിദേശികൾക്കും ജീവഹാനി നേരിട്ടിട്ടുണ്ടെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
14 താലിബാൻകാരെ അറസ്റ്റു ചെയ്തിട്ടുണ്ട്.ഒട്ടേറെ ആയുധങ്ങളും കണ്ടെടുത്തു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ പതിനാറു സിവിലയന്മാർ കൊല്ലപ്പെട്ടത് ഒരാഴ്ച മുന്പാണ്. ഐഎസ് ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ അബദ്ധത്തിലാണു സിവിലിയന്മാർക്കു ജീവഹാനി നേരിട്ടതെന്നു യുഎസ് സൈനിക വക്താവ് പറഞ്ഞു.