ലണ്ടൻ: അഞ്ചാഴ്ച പാർലമെന്റ് സസ്പെൻഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നടപടിയുടെ നിയമസാധുതയെക്കുറിച്ച് സുപ്രീംകോടതി ഇന്നു വിധി പറയും.
ബ്രെക്സിറ്റ് ചർച്ച വെട്ടിച്ചുരുക്കാനായാണ് പാർലമെന്റ് സസ്പെൻഡ്(പ്രൊറോഗ്) ചെയ്തതെന്നാണ് എതിരാളികളുടെ ആരോപണം. സാധാരണ നടപടി ക്രമത്തിന്റെ ഭാഗമായാണ് പ്രോറോഗ് ചെയ്തതെന്ന നിലപാടാണ് ജോൺസൻ ഭരണകൂടത്തിനുള്ളത്.
ബ്രെക്സിറ്റ് പ്രശ്നം ബ്രിട്ടീഷ് എംപിമാരെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. എന്തു വന്നാലും ഒക്ടോബർ 31നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണു ബോറീസ് ജോൺസൻ.
ജോൺസന്റെ നിലപാടിൽ പ്രതിഷേധിച്ച് മന്ത്രിമാരുൾപ്പെടെയുള്ളവർ രാജിവച്ചു. പാർലമെന്റിൽ സർക്കാർ നിലപാടിനെതിരേ നിലകൊണ്ടതിന് ഭരണകക്ഷിയിലെ ഏതാനും എംപിമാരെ ജോൺസൻ പുറത്താക്കുകയും ചെയ്തു.
ബ്രെക്സിറ്റ് ചർച്ച വെട്ടിച്ചുരുക്കാനായാണ് പാർലമെന്റ് സസ്പെൻഡ്(പ്രൊറോഗ്) ചെയ്തതെന്നാണ് എതിരാളികളുടെ ആരോപണം. സാധാരണ നടപടി ക്രമത്തിന്റെ ഭാഗമായാണ് പ്രോറോഗ് ചെയ്തതെന്ന നിലപാടാണ് ജോൺസൻ ഭരണകൂടത്തിനുള്ളത്.
ബ്രെക്സിറ്റ് പ്രശ്നം ബ്രിട്ടീഷ് എംപിമാരെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. എന്തു വന്നാലും ഒക്ടോബർ 31നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണു ബോറീസ് ജോൺസൻ.
ജോൺസന്റെ നിലപാടിൽ പ്രതിഷേധിച്ച് മന്ത്രിമാരുൾപ്പെടെയുള്ളവർ രാജിവച്ചു. പാർലമെന്റിൽ സർക്കാർ നിലപാടിനെതിരേ നിലകൊണ്ടതിന് ഭരണകക്ഷിയിലെ ഏതാനും എംപിമാരെ ജോൺസൻ പുറത്താക്കുകയും ചെയ്തു.