ടെഹ്റാൻ: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ രണ്ടു മാസത്തിനു ശേഷം തീരം വിടാൻ അനുമതി. നിയമനടപടികൾ പൂർത്തിയായതിനാൽ കപ്പലിനെ തീരം വിടാൻ അനുവദിക്കുകയായിരുന്നെന്ന സർക്കാർ വക്താവ് അലി റബീലി പറഞ്ഞു.
സ്വീഡിഷ് ഉടമസ്ഥതയിലുള്ള കപ്പൽ എന്നു മടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഹോർമൂസ് കടലിടുക്കിൽനിന്ന് ജൂലൈ 19 ആണ് ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് സ്റ്റെനാ ഇംപേറൊ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്. കപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് കപ്പലിന്റെ ഉടമസ്ഥരായ സ്റ്റേന ബുൾക് കന്പനി പറഞ്ഞു. കപ്പലിൽ മൂന്ന് മലയാളി ജീവനക്കാരുണ്ട്.
സ്വീഡിഷ് ഉടമസ്ഥതയിലുള്ള കപ്പൽ എന്നു മടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഹോർമൂസ് കടലിടുക്കിൽനിന്ന് ജൂലൈ 19 ആണ് ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് സ്റ്റെനാ ഇംപേറൊ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്. കപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് കപ്പലിന്റെ ഉടമസ്ഥരായ സ്റ്റേന ബുൾക് കന്പനി പറഞ്ഞു. കപ്പലിൽ മൂന്ന് മലയാളി ജീവനക്കാരുണ്ട്.