കൊളംബോ: ശ്രീലങ്കയിലെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷണത്തിനായി അഞ്ചംഗ കമ്മീഷൻ രൂപീകരിക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു.
നേരത്തെ പോലീസ് അന്വേഷണം നടത്തി നൂറോളം പേരെ അറസ്റ്റു ചെയ്തിരുന്നു. ഈസ്റ്റർ ദിന സ്ഫോടനങ്ങളിൽ 250ൽ അധികം പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നു മാസത്തികം ഇടക്കാല റിപ്പോർട്ടു സമർപ്പിക്കണമെന്നു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതിയിലെയും കോർട്ട് ഓഫ് അപ്പീലിലെയും ജഡ്ജിമാരും റിട്ടയേർഡ് സിവിൽ ഉദ്യോഗസ്ഥനും കമ്മീഷനിൽ അംഗങ്ങളാണ്.
നേരത്തെ പോലീസ് അന്വേഷണം നടത്തി നൂറോളം പേരെ അറസ്റ്റു ചെയ്തിരുന്നു. ഈസ്റ്റർ ദിന സ്ഫോടനങ്ങളിൽ 250ൽ അധികം പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നു മാസത്തികം ഇടക്കാല റിപ്പോർട്ടു സമർപ്പിക്കണമെന്നു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതിയിലെയും കോർട്ട് ഓഫ് അപ്പീലിലെയും ജഡ്ജിമാരും റിട്ടയേർഡ് സിവിൽ ഉദ്യോഗസ്ഥനും കമ്മീഷനിൽ അംഗങ്ങളാണ്.