ഹൂസ്റ്റൺ: യുഎസിലെ ഹൂസ്റ്റണിൽ ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊർജമേഖലയിലെ വൻകിട കന്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒട്ടേറെ മാർഗനിർദേശങ്ങൾ ഉരുത്തിരിഞ്ഞു. ഊർജമേഖലയിൽ ഇരു രാജ്യങ്ങളിലെയും കന്പനികൾക്കു നിക്ഷേപത്തിനുള്ള സാധ്യതകളും ചർച്ചാവിഷയമായി.
“ഹൂസ്റ്റണിൽ എത്തിയാൽ ഊർജമേഖലയെക്കുറിച്ചു ചർച്ച നടത്താതിരിക്കാൻ കഴിയില്ല. പ്രകൃതിവാതകം ഉൾപ്പെടെ ഊർജമേഖലയിലെ വൻകിട കന്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ആശാവഹമായിരുന്നു”-കൂടിക്കാഴ്ചയ്ക്കുശേഷം -മോദി ട്വീറ്റ് ചെയ്തു.
പതിനേഴ് വൻകിട കന്പനികളുടെ മേധാവികളാണ് ഇന്ത്യൻ പ്രധാനമന്ത്രിമായുള്ള ചർച്ചയിൽ പങ്കെടുത്തത്. മൊത്തം കണക്കെടുത്താൽ ലക്ഷം കോടിയിലധികം യുഎസ് ഡോളറിന്റെ ആസ്തിയാണ് ഈ കന്പനികൾക്കുള്ളത്.
ലോകത്തെ നൂറ്റന്പതു രാജ്യങ്ങളിൽ ഇവയ്ക്കു സാന്നിധ്യവുമുണ്ടെന്നു വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. പതിനേഴ് കന്പനികളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യയുമായി ഇപ്പോൾത്തന്നെ സഹകരിക്കുന്നവയുമാണ്.
പെട്രോനെറ്റ്- ടെല്ലൂറിയന് ധാരണ
ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായ പ്രകൃതിവാതക കന്പനിയായ ടെല്ലൂറിയൻ ഇന്റർനാഷണലും പെട്രോനെറ്റ് എൽഎൻജിയുമാണു കരാറുണ്ടാക്കിയത്.
40 വർഷത്തേക്ക് വർഷംതോറും 50 ലക്ഷം ടൺ എൽഎൻജി വാങ്ങാനാണു ധാരണയായത്. ഇതിനായി ടെല്ലൂറിയന്റെ നിർദിഷ്ട ഡ്രിഫ്റ്റ്വുഡ് പദ്ധതിയിൽ പെട്രോനെറ്റ് 250 കോടി ഡോളറിന്റെ നിക്ഷേപം നടത്തും.
അമേരിക്കൻ എൽഎൻജി മേഖലയിൽ ഒരു ഇന്ത്യൻ കന്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിത്. 2020 മാർച്ച് 31ന് ഇരു കന്പനികളും തമ്മിലുള്ള കൈമാറ്റ കരാറിന് അന്തിമ തീരുമാനമാകും.
“ഹൂസ്റ്റണിൽ എത്തിയാൽ ഊർജമേഖലയെക്കുറിച്ചു ചർച്ച നടത്താതിരിക്കാൻ കഴിയില്ല. പ്രകൃതിവാതകം ഉൾപ്പെടെ ഊർജമേഖലയിലെ വൻകിട കന്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ആശാവഹമായിരുന്നു”-കൂടിക്കാഴ്ചയ്ക്കുശേഷം -മോദി ട്വീറ്റ് ചെയ്തു.
പതിനേഴ് വൻകിട കന്പനികളുടെ മേധാവികളാണ് ഇന്ത്യൻ പ്രധാനമന്ത്രിമായുള്ള ചർച്ചയിൽ പങ്കെടുത്തത്. മൊത്തം കണക്കെടുത്താൽ ലക്ഷം കോടിയിലധികം യുഎസ് ഡോളറിന്റെ ആസ്തിയാണ് ഈ കന്പനികൾക്കുള്ളത്.
ലോകത്തെ നൂറ്റന്പതു രാജ്യങ്ങളിൽ ഇവയ്ക്കു സാന്നിധ്യവുമുണ്ടെന്നു വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. പതിനേഴ് കന്പനികളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യയുമായി ഇപ്പോൾത്തന്നെ സഹകരിക്കുന്നവയുമാണ്.
പെട്രോനെറ്റ്- ടെല്ലൂറിയന് ധാരണ
ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായ പ്രകൃതിവാതക കന്പനിയായ ടെല്ലൂറിയൻ ഇന്റർനാഷണലും പെട്രോനെറ്റ് എൽഎൻജിയുമാണു കരാറുണ്ടാക്കിയത്.
40 വർഷത്തേക്ക് വർഷംതോറും 50 ലക്ഷം ടൺ എൽഎൻജി വാങ്ങാനാണു ധാരണയായത്. ഇതിനായി ടെല്ലൂറിയന്റെ നിർദിഷ്ട ഡ്രിഫ്റ്റ്വുഡ് പദ്ധതിയിൽ പെട്രോനെറ്റ് 250 കോടി ഡോളറിന്റെ നിക്ഷേപം നടത്തും.
അമേരിക്കൻ എൽഎൻജി മേഖലയിൽ ഒരു ഇന്ത്യൻ കന്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിത്. 2020 മാർച്ച് 31ന് ഇരു കന്പനികളും തമ്മിലുള്ള കൈമാറ്റ കരാറിന് അന്തിമ തീരുമാനമാകും.