ഹോങ്കോംഗ് : ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരുടെ സമരം പതിനാറാം ആഴ്ചയിലേക്കു കടന്നു. ഇന്നലെ സമരക്കാർ ചൈനീസ് പതാക ചവിട്ടിത്തേച്ച് ഷാറ്റിൻ നദിയിൽ എറിഞ്ഞു. ഷാറ്റിൻ മേഖലയിൽ ചൈനീസ് വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് മാളിൽ കടന്നു സമരം നടത്തുകയും കടകൾ അടപ്പിക്കുകയും ചെയ്തു.
അക്രമികൾക്കു നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒരു മെട്രോ സ്റ്റേഷനിലെ നിരീക്ഷണ കാമറകളും ടിക്കറ്റ് സെൻസറുകളും സമരക്കാർ തല്ലിത്തകർത്തു. ചൈനയുമായുള്ള കുറ്റവാളി കൈമാറ്റക്കരാറിന് എതിരേ തുടങ്ങിയ സമരം ഇതു സംബന്ധിച്ച ബിൽ ഹോങ്കോംഗ് ഭരണകൂടം ഉപേക്ഷിച്ചിട്ടും കൂടുതൽ ജനാധിപത്യാവകാശങ്ങൾ ആവശ്യപ്പെട്ടു തുടരുകയാണ്.
അക്രമികൾക്കു നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒരു മെട്രോ സ്റ്റേഷനിലെ നിരീക്ഷണ കാമറകളും ടിക്കറ്റ് സെൻസറുകളും സമരക്കാർ തല്ലിത്തകർത്തു. ചൈനയുമായുള്ള കുറ്റവാളി കൈമാറ്റക്കരാറിന് എതിരേ തുടങ്ങിയ സമരം ഇതു സംബന്ധിച്ച ബിൽ ഹോങ്കോംഗ് ഭരണകൂടം ഉപേക്ഷിച്ചിട്ടും കൂടുതൽ ജനാധിപത്യാവകാശങ്ങൾ ആവശ്യപ്പെട്ടു തുടരുകയാണ്.