വാഷിംഗ്ടൺ ഡിസി: സൗദിയിലേക്കും യുഎഇയിലേക്കും കൂടുതൽ സൈനികരെ അയയ്ക്കുമെന്നു പെന്റഗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഏതു സ്ഥിതിയും നേരിടാൻ സജ്ജമാണെന്ന് ഇറാൻ അറിയിച്ചു. ഈയിടെ സൗദി അരാംകോ എണ്ണക്കന്പനിക്കു നേർക്കു നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു സൈനികരെ അയയ്ക്കുന്നത്.
സൗദിയുടെ വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം ശക്തമാക്കുമെന്നും പെന്റഗൺ വ്യക്തമാക്കി. അരാംകോ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു സൗദിയും യുഎസും ആരോപിച്ചെങ്കിലും ഇറാൻ നിഷേധിക്കുകയാണ്. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് യെമനിലെ ഹൗതിഷിയാ വിമതർ അവകാശപ്പെട്ടിട്ടുണ്ട്.
ഇറാനെ ആക്രമിക്കുന്നവരെ മുച്ചൂടും തകർക്കാതെ വിശ്രമമില്ലെന്ന് വിപ്ലവഗാർഡുകളുടെ കമാൻഡർ ജനറൽ ഹുസൈൻ സലാമി മുന്നറിയിപ്പു നൽകി. ഇക്കാര്യത്തിൽ ആർക്കും തെറ്റിദ്ധാരണ വേണ്ട. ഇറാന്റെ അതിർത്തി സംരക്ഷിക്കുന്നതിന് യുദ്ധത്തിനും മടിയില്ല. യുഎസോ സൗദിയോ ഇറാനെ ആക്രമിച്ചാൽ അതു വൻയുദ്ധത്തിനിടയാക്കുമെന്നു നേരത്തെ വിദേശമന്ത്രി ജാവേദ് സരിഫ് പറഞ്ഞിരുന്നു. സരിഫ് യുഎൻ സമ്മേളനത്തിനായി ന്യൂയോർക്കിലേക്കു പോയിരിക്കുകയാണ്. ഇറാനെതിരേ തത്കാലം നേരിട്ടു യുദ്ധത്തിനു ട്രംപ് തയാറല്ലെന്നതിന്റെ സൂചനയാണ് സൗദിയിലേക്ക് സൈനികരെ അയയ്ക്കാനുള്ള തീരുമാനമെന്നു കരുതപ്പെടുന്നു.സൗദി ആവശ്യപ്പെട്ട പ്രകാരമാണു സൈനികരെയും പ്രതിരോധ സാമഗ്രികളും അയയ്ക്കുന്നതെന്നും ഇതിനു ട്രംപിന്റെ അനുമതി കിട്ടിയെന്നും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പത്രലേഖകരോടു പറഞ്ഞു.
സൈനികരുടെ എണ്ണവും മിസൈൽ പ്രതിരോധ സാമഗ്രികളുടെ വിശദവിവരവും അടുത്തയാഴ്ച അറിയിക്കുമെന്നു ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജോസഫ് ഡൺഫോർഡ് പറഞ്ഞു. സൗദിക്കു നേരെ ആക്രമണ മുണ്ടായ ഉടൻ ട്രംപ് ഇറാനെതിരേ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ നിർദേശ പ്രകാരം സൗദി സന്ദർശിച്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിക്ക് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തു.
ഇതേസമയം, 88 പേട്രിയട്ട് മിസൈലുകളും മറ്റു സംവിധാനങ്ങളും സൗദിയുടെ രക്ഷയ്ക്ക് അമേരിക്ക വിന്യസിച്ചിട്ടും അരാംകോ ആക്രമണം തടയാൻ സാധിക്കാത്തതിനെ മോസ്കോ പരിഹസിച്ചു. അമേരിക്കയുടെ മിസൈൽ പ്രതിരോധ സജ്ജീകരണങ്ങൾ പറയുന്നതു പോലെ മേന്മയേറിയതല്ലെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
സൗദി എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്കു നേർക്ക് നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ ടീമിനെ അയച്ചതായി യുഎൻ പ്രഖ്യാപിച്ചു.
സൗദിയുടെ വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം ശക്തമാക്കുമെന്നും പെന്റഗൺ വ്യക്തമാക്കി. അരാംകോ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു സൗദിയും യുഎസും ആരോപിച്ചെങ്കിലും ഇറാൻ നിഷേധിക്കുകയാണ്. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് യെമനിലെ ഹൗതിഷിയാ വിമതർ അവകാശപ്പെട്ടിട്ടുണ്ട്.
ഇറാനെ ആക്രമിക്കുന്നവരെ മുച്ചൂടും തകർക്കാതെ വിശ്രമമില്ലെന്ന് വിപ്ലവഗാർഡുകളുടെ കമാൻഡർ ജനറൽ ഹുസൈൻ സലാമി മുന്നറിയിപ്പു നൽകി. ഇക്കാര്യത്തിൽ ആർക്കും തെറ്റിദ്ധാരണ വേണ്ട. ഇറാന്റെ അതിർത്തി സംരക്ഷിക്കുന്നതിന് യുദ്ധത്തിനും മടിയില്ല. യുഎസോ സൗദിയോ ഇറാനെ ആക്രമിച്ചാൽ അതു വൻയുദ്ധത്തിനിടയാക്കുമെന്നു നേരത്തെ വിദേശമന്ത്രി ജാവേദ് സരിഫ് പറഞ്ഞിരുന്നു. സരിഫ് യുഎൻ സമ്മേളനത്തിനായി ന്യൂയോർക്കിലേക്കു പോയിരിക്കുകയാണ്. ഇറാനെതിരേ തത്കാലം നേരിട്ടു യുദ്ധത്തിനു ട്രംപ് തയാറല്ലെന്നതിന്റെ സൂചനയാണ് സൗദിയിലേക്ക് സൈനികരെ അയയ്ക്കാനുള്ള തീരുമാനമെന്നു കരുതപ്പെടുന്നു.സൗദി ആവശ്യപ്പെട്ട പ്രകാരമാണു സൈനികരെയും പ്രതിരോധ സാമഗ്രികളും അയയ്ക്കുന്നതെന്നും ഇതിനു ട്രംപിന്റെ അനുമതി കിട്ടിയെന്നും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പത്രലേഖകരോടു പറഞ്ഞു.
സൈനികരുടെ എണ്ണവും മിസൈൽ പ്രതിരോധ സാമഗ്രികളുടെ വിശദവിവരവും അടുത്തയാഴ്ച അറിയിക്കുമെന്നു ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജോസഫ് ഡൺഫോർഡ് പറഞ്ഞു. സൗദിക്കു നേരെ ആക്രമണ മുണ്ടായ ഉടൻ ട്രംപ് ഇറാനെതിരേ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ നിർദേശ പ്രകാരം സൗദി സന്ദർശിച്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിക്ക് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തു.
ഇതേസമയം, 88 പേട്രിയട്ട് മിസൈലുകളും മറ്റു സംവിധാനങ്ങളും സൗദിയുടെ രക്ഷയ്ക്ക് അമേരിക്ക വിന്യസിച്ചിട്ടും അരാംകോ ആക്രമണം തടയാൻ സാധിക്കാത്തതിനെ മോസ്കോ പരിഹസിച്ചു. അമേരിക്കയുടെ മിസൈൽ പ്രതിരോധ സജ്ജീകരണങ്ങൾ പറയുന്നതു പോലെ മേന്മയേറിയതല്ലെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
സൗദി എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്കു നേർക്ക് നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ ടീമിനെ അയച്ചതായി യുഎൻ പ്രഖ്യാപിച്ചു.