ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വി.കെ. താഹിൽ രമണിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കഴിഞ്ഞ ആറാം തീയതി മുതൽ തഹിൽരമണിയുടെ രാജി നിലവിൽ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.
മുതിർന്ന ജഡ്ജി ജസ്റ്റീസ് വിനീത് കോഠാരിയെ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി നിയമിച്ചിട്ടുണ്ട്. മേഘാലയയിലേക്കു സ്ഥലം മാറ്റിയ തീരുമാനം പുനഃപരിശോധിക്കണമെന്ന തഹിൽരമണിയുടെ അപേക്ഷ സുപ്രീംകോടതി കൊളീജിയം നിരസിച്ചതിനെ തുടർന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ രാജി.
ജസ്റ്റീസ് താഹിൽരമണിയെ സ്ഥലം മാറ്റിയ കൊളീജിയം തീരുമാനം തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. ഇതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ശിപാർശയിൽ രാഷ്ട്രപതി രാജി സ്വീകരിച്ചത്.
മുതിർന്ന ജഡ്ജി ജസ്റ്റീസ് വിനീത് കോഠാരിയെ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി നിയമിച്ചിട്ടുണ്ട്. മേഘാലയയിലേക്കു സ്ഥലം മാറ്റിയ തീരുമാനം പുനഃപരിശോധിക്കണമെന്ന തഹിൽരമണിയുടെ അപേക്ഷ സുപ്രീംകോടതി കൊളീജിയം നിരസിച്ചതിനെ തുടർന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ രാജി.
ജസ്റ്റീസ് താഹിൽരമണിയെ സ്ഥലം മാറ്റിയ കൊളീജിയം തീരുമാനം തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. ഇതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ശിപാർശയിൽ രാഷ്ട്രപതി രാജി സ്വീകരിച്ചത്.