ന്യൂഡൽഹി: ബിജെപിക്കും കോണ്‍ഗ്രസിനും നിർണായകമായ രാഷ്ട്രീയ പ്രധാന്യമുള്ള മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ തീപാറുന്ന പോരിന് കളമൊരുങ്ങി. തീവ്രദേശീയതയും ജമ്മു കാഷ്മീരും മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ തരംഗം വരെ മുതലെടുക്കാൻ ബിജെപിയും സാന്പത്തിക മാന്ദ്യവും തൊഴിൽ നഷ്ടവും കാർഷിക പ്രതിസന്ധിയും മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും നേടിയ വിജയത്തിന്റെ ശക്തിയും സമാഹരിച്ച് നിലനിൽപ് ഉറപ്പാക്കാൻ കോണ്‍ഗ്രസും കച്ചമുറുക്കി.
പതിനെട്ട് സംസ്ഥാനങ്ങളിലെ 63 നിയമസഭാ സീറ്റുകളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുംകൂടി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം ചൂടുപടിച്ചിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയായ എൽജെപിയുടെ രാംചന്ദ്ര പാസ്വാൻ അന്തരിച്ച ഒഴിവിലേക്കാണ് ബിഹാറിലെ സമസ്തിപുർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്.
കർണാടകയിലെ 15 ഉപതെരഞ്ഞെടുപ്പിലെ ജനവിധി ഏറെ നിർണായകമാണ്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎൽഎമാരെ കൂറുമാറ്റി രാജിവയ്പിച്ച് ഭരണം പിടിച്ച ബിജെപിയുടെ ബി.എസ്. യെദിയൂരപ്പ സർക്കാരിന്റെ ഭാവി തെരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം പൊളിഞ്ഞതും ഭരണത്തിന്റെ സ്വാധീനവും മുതലെടുത്ത് ഭരണം നിലനിർത്താൻ ബിജെപി എല്ലാ ശ്രമങ്ങളും തുടങ്ങി. പ്രതിപക്ഷത്തെ ഭിന്നതയാണ് ബിജെപിക്ക് തുണയാവുക.
കേരളത്തിൽ പാലായ്ക്കു പിന്നാലെ തെക്കു മുതൽ വടക്കു വരെ അഞ്ചു മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനും രാഷ്ട്രീയപ്രാധാന്യമേറെയുണ്ട്. വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ കെ. മുരളീധരനോട് പോരാടി തോറ്റ ബിജെപിക്ക് രണ്ടാമത്തെ എംഎൽഎയെ ജയിപ്പിക്കാനായാൽ അതു പാർട്ടിയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകും. ഉടനെ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടർന്നു നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും മേൽക്കൈ നേടാൻ യുഡിഎഫും എൽഡിഎഫും മരണപ്പോരാട്ടമാകും നടത്തുക.
ബിജെപി ഭരണത്തിലുള്ള മഹാരാഷ്ട്രയിലും ഹരിയാനയിലും പാർട്ടിക്ക് ആത്മവിശ്വാസം ഉണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആവർത്തിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. അധികാരം നിലനിർത്താൻ ആർഎസ്എസ് പിന്തുണയോടെ ബിജെപി എല്ലാ അടവുകളും പയറ്റും. പ്രതീക്ഷ വിടാതെ കോണ്‍ഗ്രസ് പോരാട്ടത്തിന് സജീവമായി ഇറങ്ങിയിട്ടുണ്ട്. സാന്പത്തിക മുരടിപ്പും വിലയക്കയറ്റവും സമസ്ത മേഖലകളെയും ബാധിച്ചതിനാൽ ജനരോഷം മുതലെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
മഹാരാഷ്ട്ര
ഇന്ത്യയുടെ സാന്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി- ശിവസേന സഖ്യത്തിന് മേൽക്കൈ ഉണ്ടെന്നു പ്രചാരണം ഉണ്ടെങ്കിലും തിരിച്ചുവരവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്-എൻസിപി സഖ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 41 സീറ്റുകളും നേടിയാണ് ബിജെപി- സേന സഖ്യം കസറിയത്. ഹരിയാനയിലാകട്ടെ പത്തിൽ പത്തും ബിജെപിക്ക് കരുത്തായിരുന്നു.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും രണ്ടു സഖ്യങ്ങളും തമ്മിൽ ശക്തമായ പോരാട്ടമാകും നടക്കുക. കോണ്‍ഗ്രസും എൻസിപിയും പകുതി വീതം സീറ്റുകളിൽ മൽസരിക്കാൻ ധാരണയായി. ബിജെപിയുമായുള്ള സഖ്യത്തിലെ സീറ്റുവിഭജന ഫോർമുലയ്ക്ക് ഇന്നുതന്നെ തീരുമാനമാകുമെന്ന് സേന പ്രസിഡന്റ് ഉദ്ധവ് താക്കറെ പറഞ്ഞു. നിലവിലുള്ള 122 എംഎൽഎമാരുടെ എണ്ണം കൂട്ടാനാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നാലു പ്രധാന പാർട്ടികളും ഒറ്റയ്ക്കൊറ്റയ്്ക്കാണു മൽസരിച്ചത്. 260 സീറ്റിൽ മൽസരിച്ച ബിജെപി 122ലും 282 സീറ്റിൽ മൽസരിച്ച ശിവസേന 63 സീറ്റിലുമാണ് ജയിച്ചത്. 2009ൽ വെറും 49 സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി തരംഗത്തിന്റെ ഗുണത്തിൽ ബിജെപി വോട്ട് വിഹിതം ഇരട്ടിയാക്കി. കോണ്‍ഗ്രസിനും എൻസിപിക്കും 42 വീതം സീറ്റുകളാണു കിട്ടിയത്.
ബിജെപിയും ശിവസേനയും തമ്മിലുള്ള അസ്വാരസ്യങ്ങളും മൂപ്പിളമ തർക്കവും മുതലെടുക്കാനാണ് ഇത്തവണ കോണ്‍ഗ്രസും എൻസിപിയും ശ്രമിക്കുന്നത്. സാന്പത്തിക മേഖലയിലെ തിരിച്ചടികളും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മുഖ്യ പ്രചാരണ വിഷയമാക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, മുത്തലാക്ക് നിയമം, ഫഡ്നാവിസ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ എന്നിവ മുതൽ കോർപറേറ്റ് നികുതിയിളവ് വരെ സഹായകമാകുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
ഹരിയാന
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ പത്തും നേടിയതാണ് ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രധാന ആത്മവിശ്വാസം. ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘടനാ ബലവും ഭരണത്തിന്റെ ആനുകൂല്യവും മുതലാക്കിയാൽ ഭരണം നിലനിർത്താൻ പ്രയാസമാകില്ലെന്നും ഖട്ടറും കൂട്ടരും ഉറച്ചുവിശ്വസിക്കുന്നു.
കോണ്‍ഗ്രസിലാകട്ടെ സംസ്ഥാന അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ കുമാരി ഷെൽജയും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയും തമ്മിലുള്ള ഗ്രൂപ്പുവഴക്കിന് പൂർണ ശമനം ഉണ്ടായിട്ടില്ല. എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയ്ക്കും മുഖ്യമന്ത്രി കസേരയിൽ കണ്ണുണ്ട്. എന്നാൽ കരുത്തു തെളിയിക്കാൻ കഴിയുമെന്നാണ് അച്ഛൻ ഹൂഡയും മകൻ ദീപേന്ദർ സിംഗ് ഹൂഡയും കുമാരി ഷെൽജയും സുർജേവാലയും ആണയിടുന്നത്. തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാന്പത്തിക മാന്ദ്യം എന്നിവയെല്ലാം അനുകൂലമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
ഹരിയാനയിലെ ഐഎൻഎൽഡിയുടെ ഏക എംപി അടുത്തിടെ ബിജെപിയിൽ ചേർന്നു. ഐഎൻഎൽഡിയുടെ കരുത്തനായ നേതാവ് അശോക് അറോറയും സ്വതന്ത്ര എംഎൽഎ ജയ് പ്രകാശും കഴിഞ്ഞ ദിവസങ്ങളിൽ കോണ്‍ഗ്രസിൽ ചേർന്നതും കോണ്‍ഗ്രസിനും ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
ഹരിയാനയിലെ 90 സീറ്റുകളിൽ 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 47 സീറ്റുകൾ നേടാനായി. കോണ്‍ഗ്രസ് ആകട്ടെ വെറും 15 സീറ്റിലൊതുങ്ങി. ഇന്ത്യൻ നാഷണൽ ലോക്ദളിന് ഒന്‍പതു സീറ്റുകൾ കിട്ടി. ഒന്‍പതു സീറ്റുകൾ ചെറുകക്ഷികൾക്കും നേടാനായി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളിലും വിജയിച്ചത്.
പതിനെട്ട് സംസ്ഥാനങ്ങളിലെ 63 നിയമസഭാ സീറ്റുകളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുംകൂടി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം ചൂടുപടിച്ചിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയായ എൽജെപിയുടെ രാംചന്ദ്ര പാസ്വാൻ അന്തരിച്ച ഒഴിവിലേക്കാണ് ബിഹാറിലെ സമസ്തിപുർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്.
കർണാടകയിലെ 15 ഉപതെരഞ്ഞെടുപ്പിലെ ജനവിധി ഏറെ നിർണായകമാണ്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎൽഎമാരെ കൂറുമാറ്റി രാജിവയ്പിച്ച് ഭരണം പിടിച്ച ബിജെപിയുടെ ബി.എസ്. യെദിയൂരപ്പ സർക്കാരിന്റെ ഭാവി തെരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം പൊളിഞ്ഞതും ഭരണത്തിന്റെ സ്വാധീനവും മുതലെടുത്ത് ഭരണം നിലനിർത്താൻ ബിജെപി എല്ലാ ശ്രമങ്ങളും തുടങ്ങി. പ്രതിപക്ഷത്തെ ഭിന്നതയാണ് ബിജെപിക്ക് തുണയാവുക.
കേരളത്തിൽ പാലായ്ക്കു പിന്നാലെ തെക്കു മുതൽ വടക്കു വരെ അഞ്ചു മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനും രാഷ്ട്രീയപ്രാധാന്യമേറെയുണ്ട്. വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ കെ. മുരളീധരനോട് പോരാടി തോറ്റ ബിജെപിക്ക് രണ്ടാമത്തെ എംഎൽഎയെ ജയിപ്പിക്കാനായാൽ അതു പാർട്ടിയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകും. ഉടനെ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടർന്നു നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും മേൽക്കൈ നേടാൻ യുഡിഎഫും എൽഡിഎഫും മരണപ്പോരാട്ടമാകും നടത്തുക.
ബിജെപി ഭരണത്തിലുള്ള മഹാരാഷ്ട്രയിലും ഹരിയാനയിലും പാർട്ടിക്ക് ആത്മവിശ്വാസം ഉണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആവർത്തിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. അധികാരം നിലനിർത്താൻ ആർഎസ്എസ് പിന്തുണയോടെ ബിജെപി എല്ലാ അടവുകളും പയറ്റും. പ്രതീക്ഷ വിടാതെ കോണ്‍ഗ്രസ് പോരാട്ടത്തിന് സജീവമായി ഇറങ്ങിയിട്ടുണ്ട്. സാന്പത്തിക മുരടിപ്പും വിലയക്കയറ്റവും സമസ്ത മേഖലകളെയും ബാധിച്ചതിനാൽ ജനരോഷം മുതലെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
മഹാരാഷ്ട്ര
ഇന്ത്യയുടെ സാന്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി- ശിവസേന സഖ്യത്തിന് മേൽക്കൈ ഉണ്ടെന്നു പ്രചാരണം ഉണ്ടെങ്കിലും തിരിച്ചുവരവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്-എൻസിപി സഖ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 41 സീറ്റുകളും നേടിയാണ് ബിജെപി- സേന സഖ്യം കസറിയത്. ഹരിയാനയിലാകട്ടെ പത്തിൽ പത്തും ബിജെപിക്ക് കരുത്തായിരുന്നു.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും രണ്ടു സഖ്യങ്ങളും തമ്മിൽ ശക്തമായ പോരാട്ടമാകും നടക്കുക. കോണ്‍ഗ്രസും എൻസിപിയും പകുതി വീതം സീറ്റുകളിൽ മൽസരിക്കാൻ ധാരണയായി. ബിജെപിയുമായുള്ള സഖ്യത്തിലെ സീറ്റുവിഭജന ഫോർമുലയ്ക്ക് ഇന്നുതന്നെ തീരുമാനമാകുമെന്ന് സേന പ്രസിഡന്റ് ഉദ്ധവ് താക്കറെ പറഞ്ഞു. നിലവിലുള്ള 122 എംഎൽഎമാരുടെ എണ്ണം കൂട്ടാനാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നാലു പ്രധാന പാർട്ടികളും ഒറ്റയ്ക്കൊറ്റയ്്ക്കാണു മൽസരിച്ചത്. 260 സീറ്റിൽ മൽസരിച്ച ബിജെപി 122ലും 282 സീറ്റിൽ മൽസരിച്ച ശിവസേന 63 സീറ്റിലുമാണ് ജയിച്ചത്. 2009ൽ വെറും 49 സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി തരംഗത്തിന്റെ ഗുണത്തിൽ ബിജെപി വോട്ട് വിഹിതം ഇരട്ടിയാക്കി. കോണ്‍ഗ്രസിനും എൻസിപിക്കും 42 വീതം സീറ്റുകളാണു കിട്ടിയത്.
ബിജെപിയും ശിവസേനയും തമ്മിലുള്ള അസ്വാരസ്യങ്ങളും മൂപ്പിളമ തർക്കവും മുതലെടുക്കാനാണ് ഇത്തവണ കോണ്‍ഗ്രസും എൻസിപിയും ശ്രമിക്കുന്നത്. സാന്പത്തിക മേഖലയിലെ തിരിച്ചടികളും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മുഖ്യ പ്രചാരണ വിഷയമാക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, മുത്തലാക്ക് നിയമം, ഫഡ്നാവിസ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ എന്നിവ മുതൽ കോർപറേറ്റ് നികുതിയിളവ് വരെ സഹായകമാകുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
ഹരിയാന
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ പത്തും നേടിയതാണ് ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രധാന ആത്മവിശ്വാസം. ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘടനാ ബലവും ഭരണത്തിന്റെ ആനുകൂല്യവും മുതലാക്കിയാൽ ഭരണം നിലനിർത്താൻ പ്രയാസമാകില്ലെന്നും ഖട്ടറും കൂട്ടരും ഉറച്ചുവിശ്വസിക്കുന്നു.
കോണ്‍ഗ്രസിലാകട്ടെ സംസ്ഥാന അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ കുമാരി ഷെൽജയും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയും തമ്മിലുള്ള ഗ്രൂപ്പുവഴക്കിന് പൂർണ ശമനം ഉണ്ടായിട്ടില്ല. എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയ്ക്കും മുഖ്യമന്ത്രി കസേരയിൽ കണ്ണുണ്ട്. എന്നാൽ കരുത്തു തെളിയിക്കാൻ കഴിയുമെന്നാണ് അച്ഛൻ ഹൂഡയും മകൻ ദീപേന്ദർ സിംഗ് ഹൂഡയും കുമാരി ഷെൽജയും സുർജേവാലയും ആണയിടുന്നത്. തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാന്പത്തിക മാന്ദ്യം എന്നിവയെല്ലാം അനുകൂലമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
ഹരിയാനയിലെ ഐഎൻഎൽഡിയുടെ ഏക എംപി അടുത്തിടെ ബിജെപിയിൽ ചേർന്നു. ഐഎൻഎൽഡിയുടെ കരുത്തനായ നേതാവ് അശോക് അറോറയും സ്വതന്ത്ര എംഎൽഎ ജയ് പ്രകാശും കഴിഞ്ഞ ദിവസങ്ങളിൽ കോണ്‍ഗ്രസിൽ ചേർന്നതും കോണ്‍ഗ്രസിനും ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
ഹരിയാനയിലെ 90 സീറ്റുകളിൽ 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 47 സീറ്റുകൾ നേടാനായി. കോണ്‍ഗ്രസ് ആകട്ടെ വെറും 15 സീറ്റിലൊതുങ്ങി. ഇന്ത്യൻ നാഷണൽ ലോക്ദളിന് ഒന്‍പതു സീറ്റുകൾ കിട്ടി. ഒന്‍പതു സീറ്റുകൾ ചെറുകക്ഷികൾക്കും നേടാനായി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളിലും വിജയിച്ചത്.