മെൽബൺ: കാർബൺ നിർഗമനം മൂലമുണ്ടാവുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിനും പരിഹാരനടപടികൾ കണ്ടെത്തുന്നതിനും ഇനിയും അമാന്തം പാടില്ലെന്ന് ചൂണ്ടിക്കാട്ടി നൂറ്റന്പതോളം രാജ്യങ്ങളിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി.തൊഴിലാളികൾ പണിമുടക്കുകയും ചെയ്തു.
യുഎൻ ജനറൽ അസംബ്ളി സമ്മേളനവും കാലാവസ്ഥാ ഉച്ചകോടിയും 23നു നടക്കുന്ന പശ്ചാത്തലത്തിലാണു പഠിപ്പുമുടക്കു സമരം നടത്തിയത്. ഇന്നു മുതൽ 27 വരെയുള്ള തീയതികളിൽ 156 രാജ്യങ്ങളിലായി 5200 കാലാവസ്ഥാ സമരങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സ്വീഡനിലെ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റാ തുൻബർഗ് പറഞ്ഞു. സ്കൂൾ സമയത്ത് മൂന്നാഴ്ച സ്വീഡിഷ് പാർലമെന്റിനു മുന്നിൽ സമരം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ പതിനാറുകാരിയായ ഗ്രേറ്റാ കഴിഞ്ഞ ദിവസം യുഎസിലെത്തിയിരുന്നു.
ഇന്നലെ ഏഷ്യാ പസഫിക് മേഖലയിലെ രാജ്യങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. ഓസ്ട്രേലിയയിൽ മൂന്നു ലക്ഷം പേരാണു സമരത്തെ അനുകൂലിച്ച് തെരുവിലിറങ്ങിയത്. സിഡ്നി, മെൽബൺ എന്നിവ ഉൾപ്പെടെ നിരവധി നഗരങ്ങൾ സമരം നടന്നു. ഇന്ത്യയിൽ ന്യൂഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും ശുദ്ധവായു ശ്വസിക്കണം, കാലാവസ്ഥാവ്യതിയാനത്തിന് എതിരേ നടപടി വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി ഭവന-നഗരകാര്യമന്ത്രാലയത്തിനു മുന്നിൽ പ്രകടനം നടത്തി.
കാബൂളിൽ നൂറോളം പേർ പ്രകടനം നടത്തി. സായുധസേന പ്രകടനക്കാർക്കു സംരക്ഷണം നൽകി അകന്പടി സേവിച്ചു. ലണ്ടനിൽ ആയിരങ്ങൾ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ സമരം നടത്തി. ജർമനിയിലും സമരക്കാർ തെരുവിലിറങ്ങി. റഷ്യയിൽ സോച്ചിയിലും കലിനിൻഗ്രാഡിലും സെന്റ് പീറ്റേഴ്സ്ബർഗിലും പണിമുടക്കു നടന്നു. ചൈനയിൽ പ്രകടനത്തിന് അനുമതി നൽകിയില്ല. ന്യൂയോർക്ക് സിറ്റിയിലെ സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസ് മുടക്കി സമരം നടത്താൻ അനുമതി നൽകി.
യുഎൻ ജനറൽ അസംബ്ളി സമ്മേളനവും കാലാവസ്ഥാ ഉച്ചകോടിയും 23നു നടക്കുന്ന പശ്ചാത്തലത്തിലാണു പഠിപ്പുമുടക്കു സമരം നടത്തിയത്. ഇന്നു മുതൽ 27 വരെയുള്ള തീയതികളിൽ 156 രാജ്യങ്ങളിലായി 5200 കാലാവസ്ഥാ സമരങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സ്വീഡനിലെ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റാ തുൻബർഗ് പറഞ്ഞു. സ്കൂൾ സമയത്ത് മൂന്നാഴ്ച സ്വീഡിഷ് പാർലമെന്റിനു മുന്നിൽ സമരം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ പതിനാറുകാരിയായ ഗ്രേറ്റാ കഴിഞ്ഞ ദിവസം യുഎസിലെത്തിയിരുന്നു.
ഇന്നലെ ഏഷ്യാ പസഫിക് മേഖലയിലെ രാജ്യങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. ഓസ്ട്രേലിയയിൽ മൂന്നു ലക്ഷം പേരാണു സമരത്തെ അനുകൂലിച്ച് തെരുവിലിറങ്ങിയത്. സിഡ്നി, മെൽബൺ എന്നിവ ഉൾപ്പെടെ നിരവധി നഗരങ്ങൾ സമരം നടന്നു. ഇന്ത്യയിൽ ന്യൂഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും ശുദ്ധവായു ശ്വസിക്കണം, കാലാവസ്ഥാവ്യതിയാനത്തിന് എതിരേ നടപടി വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി ഭവന-നഗരകാര്യമന്ത്രാലയത്തിനു മുന്നിൽ പ്രകടനം നടത്തി.
കാബൂളിൽ നൂറോളം പേർ പ്രകടനം നടത്തി. സായുധസേന പ്രകടനക്കാർക്കു സംരക്ഷണം നൽകി അകന്പടി സേവിച്ചു. ലണ്ടനിൽ ആയിരങ്ങൾ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ സമരം നടത്തി. ജർമനിയിലും സമരക്കാർ തെരുവിലിറങ്ങി. റഷ്യയിൽ സോച്ചിയിലും കലിനിൻഗ്രാഡിലും സെന്റ് പീറ്റേഴ്സ്ബർഗിലും പണിമുടക്കു നടന്നു. ചൈനയിൽ പ്രകടനത്തിന് അനുമതി നൽകിയില്ല. ന്യൂയോർക്ക് സിറ്റിയിലെ സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസ് മുടക്കി സമരം നടത്താൻ അനുമതി നൽകി.