ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്നുള്ള ആരോപണം തള്ളിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് റിപ്പോർട്ട് നൽകിയിട്ടുള്ളതെന്ന് സുപ്രീം കോടതി. എന്നാൽ, ഇക്കാര്യത്തിൽ വിരുദ്ധമായ റിപ്പോർട്ടുകളുണ്ടെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. കാഷ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയശേഷം കുട്ടികളെ തടയുന്നതായുള്ള ആരോപണത്തിൽ ജമ്മു കാഷ്മീർ ജുവനൈൽ ജസ്റ്റീസ് കമ്മിറ്റിയോടു റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
ജമ്മു കാഷ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയശേഷം നീതി തേടി ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്നു ബാലാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത് അതീവ ഗൗരവമേറിയ വിഷയമാണെന്നു നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു റിപ്പോർട്ട് തേടിയത്. വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ടെലിഫോണിൽ സംസാരിക്കുമെന്നും ആവശ്യമെങ്കിൽ നേരിട്ട് ശ്രീനഗർ സന്ദർശിക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ നിങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതൊന്നും ഹൈക്കോടതി റിപ്പോർട്ടിലില്ലെന്നാണ് ഇന്നലെ മൂന്നംഗ ബെഞ്ച് ഹർജിക്കാരുടെ അഭിഭാഷകനെ അറിയിച്ചത്. എന്നാൽ, കുട്ടികളെ തടയുന്ന കാര്യത്തിൽ ഹൈക്കോടതി റിപ്പോർട്ടിനു വിരുദ്ധമായ റിപ്പോർട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സംസ്ഥാന ജുവനൈൽ ജസ്റ്റീസ് കമ്മിറ്റിയോടു റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്.
ജമ്മു കാഷ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയശേഷം നീതി തേടി ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്നു ബാലാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത് അതീവ ഗൗരവമേറിയ വിഷയമാണെന്നു നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു റിപ്പോർട്ട് തേടിയത്. വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ടെലിഫോണിൽ സംസാരിക്കുമെന്നും ആവശ്യമെങ്കിൽ നേരിട്ട് ശ്രീനഗർ സന്ദർശിക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ നിങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതൊന്നും ഹൈക്കോടതി റിപ്പോർട്ടിലില്ലെന്നാണ് ഇന്നലെ മൂന്നംഗ ബെഞ്ച് ഹർജിക്കാരുടെ അഭിഭാഷകനെ അറിയിച്ചത്. എന്നാൽ, കുട്ടികളെ തടയുന്ന കാര്യത്തിൽ ഹൈക്കോടതി റിപ്പോർട്ടിനു വിരുദ്ധമായ റിപ്പോർട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സംസ്ഥാന ജുവനൈൽ ജസ്റ്റീസ് കമ്മിറ്റിയോടു റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്.