ജറുസലം: അഞ്ചാംവട്ടവും ഇസ്രേലി പ്രധാനമന്ത്രിയാവാനുള്ള ബന്യാമിൻ നെതന്യാഹുവിന്റെ മോഹം പൊലിഞ്ഞേക്കുമെന്നു സൂചന. കൂട്ടുകക്ഷി സർക്കാരിൽ ചേരാനുള്ള നെതന്യാഹുവിന്റെ ക്ഷണം എതിരാളിയും മുൻ സൈനിക ജനറലുമായ ബന്നി ഗാന്റ്സ് തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി പദം വേണമെന്നാണു ഗാന്റ്സിന്റെ നിലപാട്.
ഇസ്രേലി പൊതുതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം താമസിക്കുമെങ്കിലും ഏതാണ്ട് മുഴുവൻ വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ പാർട്ടിക്ക് 31 സീറ്റു മാത്രമേയുള്ളു. ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 33 സീറ്റുണ്ട്.120 അംഗ പാർലമെന്റിൽ (നെസറ്റ്) ചെറുകിട പാർട്ടികളുടെ സഹകരണത്തോടെ മാത്രമേ സർക്കാർ രൂപീകരിക്കാനാവൂ. ഒന്പത് എംപിമാരുള്ള യിസ്രായെൽ ബിറ്റന്യൂ പാർട്ടി മേധാവി അവിഗ്ദോർ ലീബർമാന്റെ നിലപാടാണു നിർണായകം. ഗാന്റ്സിനെ പ്രധാനമന്ത്രിയാക്കണമെന്നു ലീബർമാൻ പ്രസിഡന്റ് റിവ്ളിനോട് ആവശ്യപ്പെടുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രങ്ങൾ പറഞ്ഞത്.
ഞായറാഴ്ചയോടെ സർക്കാർ രൂപീകരണത്തിനുള്ള കൂടിയാലോചനകൾക്ക് പ്രസിഡന്റ് തുടക്കമിടും. കക്ഷിനേതാക്കളെ കണ്ട് അവരുടെ അഭിപ്രായമാരായും.
ഐക്യസർക്കാരിനാണ് ഇസ്രേലി ജനത വിധിയെഴുതിയെന്നും ഇതു സാധ്യമാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ബന്നി ഗാന്റ്സ് പറഞ്ഞു. നെതന്യാഹുവിനു വേണ്ടി സമ്മർദം ചെലുത്താനുള്ള വലതുപക്ഷ മതപാർട്ടികളുടെ നീക്കം അനുവദിക്കില്ലെന്ന് ഗാന്റ്സ് വ്യക്തമാക്കി.
ഇതേസമയം, എങ്ങനെയും അധികാരത്തിൽ തുടരാനുള്ള വ്യഗ്രതയിലാണു നെതന്യാഹു. ഏതുനിമിഷവും തന്നെ വന്നു കണ്ട് ഐക്യകക്ഷി സർക്കാരിനെക്കുറിച്ചു ചർച്ച ചെയ്യാൻ നെതന്യാഹു ഗാന്റ്സിനെ ക്ഷണിച്ചു. വീണ്ടും ഒരു തെരഞ്ഞെടുപ്പ് ആരും ആഗ്രഹിക്കുന്നില്ലെന്നും നെതന്യാഹു ഓർമിപ്പിച്ചു. മൊത്തം 13 വർഷം അധികാരത്തിലിരുന്ന നെതന്യാഹുവിന് എതിരേ നിരവധി അഴിമതിക്കേസുകളുണ്ട്.
അധികാരം പോയാൽ അദ്ദേഹത്തിന്റെ നില പരിങ്ങലിലാവും. പ്രതിസന്ധികളിൽ നിന്നു തലയൂരുന്നതിൽ വിദഗ്ധനായ നെതന്യാഹു വീണ്ടും പ്രധാനമന്ത്രി പദം കൈക്കലാക്കാനുള്ള മാർഗം കണ്ടെത്തുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ അനുയായികൾ ഇപ്പോഴും വിശ്വസിക്കുന്നത്.
ഇസ്രേലി പൊതുതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം താമസിക്കുമെങ്കിലും ഏതാണ്ട് മുഴുവൻ വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ പാർട്ടിക്ക് 31 സീറ്റു മാത്രമേയുള്ളു. ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 33 സീറ്റുണ്ട്.120 അംഗ പാർലമെന്റിൽ (നെസറ്റ്) ചെറുകിട പാർട്ടികളുടെ സഹകരണത്തോടെ മാത്രമേ സർക്കാർ രൂപീകരിക്കാനാവൂ. ഒന്പത് എംപിമാരുള്ള യിസ്രായെൽ ബിറ്റന്യൂ പാർട്ടി മേധാവി അവിഗ്ദോർ ലീബർമാന്റെ നിലപാടാണു നിർണായകം. ഗാന്റ്സിനെ പ്രധാനമന്ത്രിയാക്കണമെന്നു ലീബർമാൻ പ്രസിഡന്റ് റിവ്ളിനോട് ആവശ്യപ്പെടുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രങ്ങൾ പറഞ്ഞത്.
ഞായറാഴ്ചയോടെ സർക്കാർ രൂപീകരണത്തിനുള്ള കൂടിയാലോചനകൾക്ക് പ്രസിഡന്റ് തുടക്കമിടും. കക്ഷിനേതാക്കളെ കണ്ട് അവരുടെ അഭിപ്രായമാരായും.
ഐക്യസർക്കാരിനാണ് ഇസ്രേലി ജനത വിധിയെഴുതിയെന്നും ഇതു സാധ്യമാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ബന്നി ഗാന്റ്സ് പറഞ്ഞു. നെതന്യാഹുവിനു വേണ്ടി സമ്മർദം ചെലുത്താനുള്ള വലതുപക്ഷ മതപാർട്ടികളുടെ നീക്കം അനുവദിക്കില്ലെന്ന് ഗാന്റ്സ് വ്യക്തമാക്കി.
ഇതേസമയം, എങ്ങനെയും അധികാരത്തിൽ തുടരാനുള്ള വ്യഗ്രതയിലാണു നെതന്യാഹു. ഏതുനിമിഷവും തന്നെ വന്നു കണ്ട് ഐക്യകക്ഷി സർക്കാരിനെക്കുറിച്ചു ചർച്ച ചെയ്യാൻ നെതന്യാഹു ഗാന്റ്സിനെ ക്ഷണിച്ചു. വീണ്ടും ഒരു തെരഞ്ഞെടുപ്പ് ആരും ആഗ്രഹിക്കുന്നില്ലെന്നും നെതന്യാഹു ഓർമിപ്പിച്ചു. മൊത്തം 13 വർഷം അധികാരത്തിലിരുന്ന നെതന്യാഹുവിന് എതിരേ നിരവധി അഴിമതിക്കേസുകളുണ്ട്.
അധികാരം പോയാൽ അദ്ദേഹത്തിന്റെ നില പരിങ്ങലിലാവും. പ്രതിസന്ധികളിൽ നിന്നു തലയൂരുന്നതിൽ വിദഗ്ധനായ നെതന്യാഹു വീണ്ടും പ്രധാനമന്ത്രി പദം കൈക്കലാക്കാനുള്ള മാർഗം കണ്ടെത്തുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ അനുയായികൾ ഇപ്പോഴും വിശ്വസിക്കുന്നത്.