കോൽക്കത്ത: പശ്ചിമബംഗാളിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ സംഘർഷം. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെ ഇടത് വിദ്യാർഥി സംഘടനകൾ തടഞ്ഞുവച്ചു കൈയേറ്റം ചെയ്തു. ഗവർണർ ജഗദീപ് ധൻകറെത്തിയാണു മന്ത്രിയെ മോചിപ്പിച്ചത്. കേന്ദ്രമന്ത്രിയെ തടഞ്ഞുവച്ച വിവരമറിഞ്ഞാണു ഗവർണർ കാന്പസിലെത്തിയത്.
കേന്ദ്രമന്ത്രിയുമായി പുറത്തേക്കു പോകാൻ ശ്രമിച്ച ഗവർണർക്കു നേരെയും പ്രതിഷേധമുണ്ടായി. അടിയന്തര നടപടി ഗവർണർ മുഖ്യമന്ത്രി മമത ബാനർജിയെ വിളിപ്പിച്ചു.
എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കാനായിരുന്നു ബാബുൽ സുപ്രിയോ ജാദവ്പുർ യൂണിവേഴ്സിറ്റി കാന്പസിലെത്തിയത്. സർവകലാശാലാ കാന്പസിൽ പ്രവേശിക്കാൻ അനുവദിക്കാതെ വിദ്യാർഥികൾ ഒന്നര മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞു.
ഗോ ബാക്ക് വിളികളുമായാണ് എസ്എഫ്ഐ, ആർട്സ് ഫാക്കൽറ്റി സ്റ്റുഡന്റ്സ് യൂണിയൻ(എഎഫ്എസ്യു) പ്രവർത്തകർ അടക്കമുള്ളവർ മന്ത്രിയെ തടഞ്ഞത്.
കേന്ദ്രമന്ത്രിയുമായി പുറത്തേക്കു പോകാൻ ശ്രമിച്ച ഗവർണർക്കു നേരെയും പ്രതിഷേധമുണ്ടായി. അടിയന്തര നടപടി ഗവർണർ മുഖ്യമന്ത്രി മമത ബാനർജിയെ വിളിപ്പിച്ചു.
എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കാനായിരുന്നു ബാബുൽ സുപ്രിയോ ജാദവ്പുർ യൂണിവേഴ്സിറ്റി കാന്പസിലെത്തിയത്. സർവകലാശാലാ കാന്പസിൽ പ്രവേശിക്കാൻ അനുവദിക്കാതെ വിദ്യാർഥികൾ ഒന്നര മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞു.
ഗോ ബാക്ക് വിളികളുമായാണ് എസ്എഫ്ഐ, ആർട്സ് ഫാക്കൽറ്റി സ്റ്റുഡന്റ്സ് യൂണിയൻ(എഎഫ്എസ്യു) പ്രവർത്തകർ അടക്കമുള്ളവർ മന്ത്രിയെ തടഞ്ഞത്.