ടെഹ്റാൻ: സൗദിയിലെ അരാംകോ എണ്ണക്കന്പനിക്കു നേരേ നടന്ന ആക്രമണത്തിന്റെ പേരു പറഞ്ഞ് ഇറാനെ ആക്രമിക്കാൻ യുഎസും സഖ്യകക്ഷികളും തുനിഞ്ഞാൽ അതു വൻയുദ്ധത്തിൽ കലാശിക്കുമെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പറഞ്ഞു. യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, ഇറാന്റെ ഭൂമി സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം സിഎൻഎന്നിനോടു പറഞ്ഞു.
സൗദിയുമായോ യുഎഇയുമായോ ചർച്ചയ്ക്കു വിരോധമില്ല. എന്നാൽ, അമേരിക്കയോടു ചർച്ചയില്ല. അവർ ഉപരോധം പിൻവലിച്ചിട്ടുമാത്രമേ ചർച്ച സാധ്യമാവുകയുള്ളുവെന്നു സരിഫ് വ്യക്തമാക്കി. അരാംകോ ആക്രമണം സ്പോൺസർ ചെയ്തത് ഇറാനാണെന്നു കുറ്റപ്പെടുത്തിയ സൗദി അധികൃതർ കഴിഞ്ഞ ദിവസം തെളിവിനായി. ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ മാധ്യമ പ്രവർത്തകരെ കാണിച്ചു. ഇവ ഇറാൻ നിർമിതമാണ്
സ്വയരക്ഷയ്ക്കുള്ള നടപടി സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും സൗദിക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെ ചർച്ചയ്ക്കുശേഷം വ്യക്തമാക്കി.
സൗദിയുമായോ യുഎഇയുമായോ ചർച്ചയ്ക്കു വിരോധമില്ല. എന്നാൽ, അമേരിക്കയോടു ചർച്ചയില്ല. അവർ ഉപരോധം പിൻവലിച്ചിട്ടുമാത്രമേ ചർച്ച സാധ്യമാവുകയുള്ളുവെന്നു സരിഫ് വ്യക്തമാക്കി. അരാംകോ ആക്രമണം സ്പോൺസർ ചെയ്തത് ഇറാനാണെന്നു കുറ്റപ്പെടുത്തിയ സൗദി അധികൃതർ കഴിഞ്ഞ ദിവസം തെളിവിനായി. ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ മാധ്യമ പ്രവർത്തകരെ കാണിച്ചു. ഇവ ഇറാൻ നിർമിതമാണ്
സ്വയരക്ഷയ്ക്കുള്ള നടപടി സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും സൗദിക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെ ചർച്ചയ്ക്കുശേഷം വ്യക്തമാക്കി.