ഷാംഗ്ഹായ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യയുടെ പി.വി. സിന്ധുവിന് ചൈന ഓപ്പണിൽ കാലിടറി. രണ്ടാം റൗണ്ട് പോരാട്ടത്തിൽ തായ്ലൻഡിന്റെ പോണ്‍പാവി ചോചുവോംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് അപ്രതീക്ഷിത തോൽവി നേരിട്ട് സിന്ധു പുറത്ത്.
58 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-12, 13-21, 19-21നായിരുന്നു സിന്ധുവിന്റെ തോൽവി. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് പക്ഷെ രണ്ടും മൂന്നും ഗെയിമിൽ പിഴച്ചു. സിന്ധു പുറത്തായതോടെ വനിതാ വിഭാഗത്തിലെ ഇന്ത്യൻ പ്രതീക്ഷകളും അവസാനിച്ചു. സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
പുരുഷ സിംഗിൾസിൽ പി. കശ്യപും പുറത്തായി. ഒരു മണിക്കൂർ 10 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയോട് 23-21, 15-21, 21-12നായിരുന്നു കശ്യപിന്റെ തോൽവി. അതേസമയം, ബി. സായ്പ്രണീത് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ചൈനയുടെ ഗ്വാങ് സു ലുവിനെ നേരിട്ടുള്ള സെറ്റിനു കീഴടക്കിയാണ് ഇന്ത്യൻ താരം ക്വാർട്ടറിൽ കടന്നത്. ക്വാർട്ടറിൽ ആന്റണി സിനിസുകയാണ് ഇന്ത്യൻ താരത്തിന്റെ എതിരാളി.
സിന്ധു പുറത്ത്
11:29 PM Sep 19, 2019 | Deepika.com