ന്യൂഡൽഹി: ഇ- സിഗററ്റുകൾ എന്ന് അറിയപ്പെടുന്ന ഇലക്ട്രോണിക്സ് സിഗരറ്റുകൾ ഇന്ത്യ പൂർണമായി നിരോധിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ- സിഗരറ്റുകളുടെ നിർമാണം, കയറ്റുമതി, ഇറക്കുമതി, വിൽപനയും വ്യാപാരവും, ശേഖരണം, പരസ്യം (ഓണ്ലൈനുകളിൽ ഉൾപ്പെടെ എല്ലാ പരസ്യങ്ങളും) നിരോധിച്ചുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അനുമതി നൽകി.
നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ പിഴയും അല്ലെങ്കിൽ രണ്ടും എന്നതാകും ആദ്യ ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ അഞ്ചു ലക്ഷം രൂപയും തടവ് മൂന്നു വർഷവുമായി കൂടും. ഇ- സിഗരറ്റുകൾ ശേഖരിച്ചതായി കണ്ടെത്തിയാലും ആറു മാസം തടവും 50,000 രൂപ പിഴയും ലഭിക്കും
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഓർഡിനൻസിലൂടെ ഇ- സിഗററ്റുകൾ നിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സിഗരറ്റിനേക്കാൾ സുരക്ഷിതം എന്ന പേരിലാണ് ഇ- സിഗരറ്റുകൾ വിപണി കീഴടക്കിയത്. എന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പുറമേ ഇവ യുവാക്കളെ മയക്കുമരുന്നിലേക്കു നയിക്കുന്നതായും കണ്ടെത്തിയെന്ന് മന്ത്രി വിശദീ കരിച്ചു.
പുകയിലയിൽനിന്ന് നിക്കോട്ടിൻ മാത്രം എടുത്ത് വിപണനം ചെയ്യുന്നതു വിദേശരാജ്യങ്ങളിൽ വ്യാപകമാണ്.
ജോർജ് കള്ളിവയലിൽ
നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ പിഴയും അല്ലെങ്കിൽ രണ്ടും എന്നതാകും ആദ്യ ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ അഞ്ചു ലക്ഷം രൂപയും തടവ് മൂന്നു വർഷവുമായി കൂടും. ഇ- സിഗരറ്റുകൾ ശേഖരിച്ചതായി കണ്ടെത്തിയാലും ആറു മാസം തടവും 50,000 രൂപ പിഴയും ലഭിക്കും
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഓർഡിനൻസിലൂടെ ഇ- സിഗററ്റുകൾ നിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സിഗരറ്റിനേക്കാൾ സുരക്ഷിതം എന്ന പേരിലാണ് ഇ- സിഗരറ്റുകൾ വിപണി കീഴടക്കിയത്. എന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പുറമേ ഇവ യുവാക്കളെ മയക്കുമരുന്നിലേക്കു നയിക്കുന്നതായും കണ്ടെത്തിയെന്ന് മന്ത്രി വിശദീ കരിച്ചു.
പുകയിലയിൽനിന്ന് നിക്കോട്ടിൻ മാത്രം എടുത്ത് വിപണനം ചെയ്യുന്നതു വിദേശരാജ്യങ്ങളിൽ വ്യാപകമാണ്.
ജോർജ് കള്ളിവയലിൽ