ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്പ് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കില്ല. ഇതു സംബന്ധിച്ച ആവശ്യം ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തള്ളി. ഹർജി ഉചിതമായ രീതിയിൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്പോൾ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
ഈ മാസം 20നു മുന്പ് മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റി റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. അതിനു മുന്നോടിയായി സുപ്രീംകോടതിയെക്കൊണ്ട് ഇടപെടീക്കാനാണ് ഹർജിക്കാരുടെ ശ്രമം. അതിനിടെയിലാണ് ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്പ് വിദഗ്ധ സംഘത്തെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസിയായ എൻ.ജി. അഭിലാഷ് ഹർജി നൽകിയത്.
അതേസമയം, മരടിലെ ഫ്ളാറ്റുകൾ പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്ത രീതിയിൽ പൊളിച്ചുമാറ്റാമെന്നും 30 കോടി രൂപ ചെലവാകുമെന്നും ചൂണ്ടിക്കാട്ടി ബാംഗളൂർ ആസ്ഥാനമായുള്ള കന്പനി സുപ്രീം കോടതിയെ സമീപിച്ചു.
പണവും പോലീസ് സംരക്ഷണവും നൽകുകയാണെങ്കിൽ ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ തയാറാണെന്ന് അറിയിച്ച അക്യുറേറ്റ് ഡിമോളിഷിംഗ് എന്ന കന്പനി, അനുമതി നൽകിയാൽ ഒരാഴ്ചയ്ക്കകം പണി ആരംഭിക്കാമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊളിച്ചു മാറ്റണമെന്ന ഉത്തരവിനെതിരേ ഇടപെടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമായതിനാൽ തത്കാലം ഇടപെടേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. സുപ്രീം കോടതി എന്തെങ്കിലും നിർദേശം നൽകുകയാണെങ്കിൽ അക്കാര്യത്തിൽ നടപടിയെടുക്കാമെന്നാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രിയുമായി അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്. ഇക്കാര്യം മന്ത്രി പ്രകാശ് ജാവഡേക്കർ മുഖ്യമന്ത്രിയുമായി നടത്തിയ ഫോണ് സംഭാഷണത്തിൽ അറിയിച്ചതായും സൂചനയുണ്ട്.
ഈ മാസം 20നു മുന്പ് മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റി റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. അതിനു മുന്നോടിയായി സുപ്രീംകോടതിയെക്കൊണ്ട് ഇടപെടീക്കാനാണ് ഹർജിക്കാരുടെ ശ്രമം. അതിനിടെയിലാണ് ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്പ് വിദഗ്ധ സംഘത്തെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസിയായ എൻ.ജി. അഭിലാഷ് ഹർജി നൽകിയത്.
അതേസമയം, മരടിലെ ഫ്ളാറ്റുകൾ പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്ത രീതിയിൽ പൊളിച്ചുമാറ്റാമെന്നും 30 കോടി രൂപ ചെലവാകുമെന്നും ചൂണ്ടിക്കാട്ടി ബാംഗളൂർ ആസ്ഥാനമായുള്ള കന്പനി സുപ്രീം കോടതിയെ സമീപിച്ചു.
പണവും പോലീസ് സംരക്ഷണവും നൽകുകയാണെങ്കിൽ ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ തയാറാണെന്ന് അറിയിച്ച അക്യുറേറ്റ് ഡിമോളിഷിംഗ് എന്ന കന്പനി, അനുമതി നൽകിയാൽ ഒരാഴ്ചയ്ക്കകം പണി ആരംഭിക്കാമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊളിച്ചു മാറ്റണമെന്ന ഉത്തരവിനെതിരേ ഇടപെടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമായതിനാൽ തത്കാലം ഇടപെടേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. സുപ്രീം കോടതി എന്തെങ്കിലും നിർദേശം നൽകുകയാണെങ്കിൽ അക്കാര്യത്തിൽ നടപടിയെടുക്കാമെന്നാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രിയുമായി അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്. ഇക്കാര്യം മന്ത്രി പ്രകാശ് ജാവഡേക്കർ മുഖ്യമന്ത്രിയുമായി നടത്തിയ ഫോണ് സംഭാഷണത്തിൽ അറിയിച്ചതായും സൂചനയുണ്ട്.