ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 11 വർഷത്തിനുള്ളിൽ രാഷ്ട്രീയംവിട്ട് സന്യാസത്തിലേക്കു തിരിയുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മിൻഹാസ് മർച്ചന്റ്. 2029ഓടെ നരേന്ദ്ര മോദി അധികാരം ഉപേക്ഷിച്ച് സന്യാസിയുടെ ജീവിതം നയിക്കുന്നതിനായി ഹിമാലയത്തിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെയുടെ പരിപാടിയിൽ സംസാരിക്കവേയാണ് ഈ പ്രവചനം നടത്തിയത്.
പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിലേക്കു പോയിരുന്നു. 80-ാം വയസിലും അദ്ദേഹം അതു തന്നെ ചെയ്യുമെന്നു താൻ ഉറപ്പ് നൽകുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുന്നയാളല്ല അദ്ദേഹം. ഈ പറയുന്നതിലെ സൂചനകൾ 2024ലെ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് വ്യക്തമായി തുടങ്ങും. 2029ലെ തെരഞ്ഞെടുപ്പിനു മുന്പ് ഇക്കാര്യം സംഭവിക്കുമെന്നും മർച്ചന്റ് അഭിപ്രായപ്പെട്ടു. എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ മിൻഹാൻസ് മർച്ചന്റാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയത്.
പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിലേക്കു പോയിരുന്നു. 80-ാം വയസിലും അദ്ദേഹം അതു തന്നെ ചെയ്യുമെന്നു താൻ ഉറപ്പ് നൽകുന്നു. അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുന്നയാളല്ല അദ്ദേഹം. ഈ പറയുന്നതിലെ സൂചനകൾ 2024ലെ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് വ്യക്തമായി തുടങ്ങും. 2029ലെ തെരഞ്ഞെടുപ്പിനു മുന്പ് ഇക്കാര്യം സംഭവിക്കുമെന്നും മർച്ചന്റ് അഭിപ്രായപ്പെട്ടു. എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ മിൻഹാൻസ് മർച്ചന്റാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയത്.