ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസായി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഉത്സവ സീസണിന്റെ ഭാഗമായാണ് ബോണസ് നൽകുന്നതെന്നും ഉത്പാദന ക്ഷമതയ്ക്കുള്ള പാരിതോഷികമാണിതെന്നും കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ആറ് വർഷമായി ഈ ബോണസ് നൽകുന്നുണ്ടെന്നും 11,52,000 ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.
ബോണസ് നൽകുന്നതിലൂടെ 2,024.40 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ജീവനക്കാരുടെ കാര്യക്ഷമത കൊണ്ടാണ് ഉത്പാദനം വർധിച്ചതെന്നും അതിനാലാണ് ബോണസ് നൽകുന്നതെന്നും സർക്കാർ വിശദമാക്കുന്നു.
റെയിൽവേ ജീവനക്കാർക്ക് ഈ ബോണസിന്റെ ഗുണമുണ്ടാകുമെങ്കിലും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), റെയിൽവേ സ്പെഷ്യൽ ഫോഴ്സ് (ആർപിഎസ്എഫ്) എന്നീ വിഭാഗങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ബോണസ് നൽകുന്നതിലൂടെ 2,024.40 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ജീവനക്കാരുടെ കാര്യക്ഷമത കൊണ്ടാണ് ഉത്പാദനം വർധിച്ചതെന്നും അതിനാലാണ് ബോണസ് നൽകുന്നതെന്നും സർക്കാർ വിശദമാക്കുന്നു.
റെയിൽവേ ജീവനക്കാർക്ക് ഈ ബോണസിന്റെ ഗുണമുണ്ടാകുമെങ്കിലും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), റെയിൽവേ സ്പെഷ്യൽ ഫോഴ്സ് (ആർപിഎസ്എഫ്) എന്നീ വിഭാഗങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.