ഈസ്റ്റാംബൂൾ: തുർക്കിയിലെ ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റ് സ്ഥിതി ചെയ്തിരുന്ന മന്ദിരം സൗദി അറേബ്യ വിറ്റു.ഇവിടെ വച്ചാണ് വാഷിംഗ്ടൺ പോസ്റ്റ് കോളമെഴുത്തുകാരനും സൗദി വിമതനുമായ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. 2018 ഒക്ടോബർ രണ്ടിന് ഒരു രേഖ വാങ്ങാൻ കോൺസുലേറ്റിലെത്തിയ ഖഷോഗിയെ സൗദിയിൽനിന്ന് എത്തിയ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയെന്നാണ് ആരോപണം. മൃതദേഹം കണ്ടെടുക്കാനായില്ല.
മാർക്കറ്റ് വിലയുടെ മൂന്നിലൊന്നു വിലയ്ക്കാണു സൗദി ഭരണകൂടം കോൺസുലേറ്റ് മന്ദിരം വിറ്റഴിച്ചതെന്ന് ഹാബുടർക് ടിവി റിപ്പോർട്ടു ചെയ്തു. വാങ്ങിയ ആളിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല.
സരിയാർ ഡിസ്ട്രിക്ടിൽ പുതിയ കെട്ടിടം വാങ്ങി. യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. സൗദി കോൺസലിന്റെ ഒൗദ്യോഗികവസതിയും വിൽക്കാൻ സൗദി ശ്രമിച്ചുവരികയാണെന്നു റിപ്പോർട്ടുണ്ട്. ഈ കെട്ടിടത്തിൽ വച്ചാണ് ഖഷോഗിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞതെന്നു കരുതപ്പെടുന്നു.
മാർക്കറ്റ് വിലയുടെ മൂന്നിലൊന്നു വിലയ്ക്കാണു സൗദി ഭരണകൂടം കോൺസുലേറ്റ് മന്ദിരം വിറ്റഴിച്ചതെന്ന് ഹാബുടർക് ടിവി റിപ്പോർട്ടു ചെയ്തു. വാങ്ങിയ ആളിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല.
സരിയാർ ഡിസ്ട്രിക്ടിൽ പുതിയ കെട്ടിടം വാങ്ങി. യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. സൗദി കോൺസലിന്റെ ഒൗദ്യോഗികവസതിയും വിൽക്കാൻ സൗദി ശ്രമിച്ചുവരികയാണെന്നു റിപ്പോർട്ടുണ്ട്. ഈ കെട്ടിടത്തിൽ വച്ചാണ് ഖഷോഗിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞതെന്നു കരുതപ്പെടുന്നു.