ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വൈകുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മാർപാപ്പ പലതവണ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനം ഉടനെ സാധ്യമാകുമോ എന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം എൻഡിഎ സർക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങൾ വിശദീകരിക്കാൻ ഇന്നലെ വൈകുന്നേരം വിദേശകാര്യ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിൽ ദീപികയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശന കാര്യം ഉന്നയിച്ചത്. 2007 അവസാനം മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം കഴിഞ്ഞു മടങ്ങവേ മാർപാപ്പയുടെ പ്രത്യേക വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിനിടെയും ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പരസ്യപ്പെടുത്തിയിരുന്നുവെന്നും ദീപിക ചൂണ്ടിക്കാട്ടി. എന്നാൽ, ’’സത്യസന്ധമായി എനിക്കറിയില്ല’’ എന്നു മാത്രമായിരുന്നു മന്ത്രി ജയശങ്കറുടെ മറുപടി. പിന്നീട് ചായസത്കാരത്തിനിടയിലും മന്ത്രി ഇതു തന്നെ ആവർത്തിച്ചു.
എന്നാൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് മാർപാപ്പയുടെ ഇന്ത്യ സന്ദർശനം സംബന്ധിച്ച ഒൗദ്യോഗിക ചർച്ച നടന്നപ്പോൾ ഇതേ ജയശങ്കറായിരുന്നു ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി.
മാർപാപ്പയെ ഇന്ത്യയിലേക്കു ഒൗദ്യോഗികമായി ക്ഷണിക്കണമെന്ന് അഭ്യർഥിച്ച് സിബിസിഐയുടെ ആഭിമുഖ്യത്തിൽ കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഈ നിവേദനം നൽകിയ കാലത്തും ജയശങ്കർ തന്നെയായിരുന്നു വിദേശകാര്യ സെക്രട്ടറി.
അയൽരാജ്യങ്ങളായ ബംഗ്ലാദേശിനും മ്യാൻമറിനും പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പ യുഎഇയിലും നടത്തിയ ഒൗദ്യോഗിക സന്ദർശനങ്ങൾ ആഗോള ശ്രദ്ധ നേടിയ വൻവിജയമായിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ യുഎഇയും ബംഗ്ലാദേശും ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമറും സമാധാനത്തിന്റെ നായകനായ ഫ്രാൻസിസ് മാർപാപ്പയ്ക്കു വലിയ സ്വീകരണം ഒരുക്കിയിട്ടും ഇന്ത്യയിലെ പാപ്പയുടെ സന്ദർശനത്തിന് മോദി സർക്കാർ പച്ചക്കൊടി കാണിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം നേരത്തെ തന്നെ ഉയർന്നിരുന്നു.
രണ്ടാം എൻഡിഎ സർക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങൾ വിശദീകരിക്കാൻ ഇന്നലെ വൈകുന്നേരം വിദേശകാര്യ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിൽ ദീപികയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശന കാര്യം ഉന്നയിച്ചത്. 2007 അവസാനം മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം കഴിഞ്ഞു മടങ്ങവേ മാർപാപ്പയുടെ പ്രത്യേക വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിനിടെയും ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പരസ്യപ്പെടുത്തിയിരുന്നുവെന്നും ദീപിക ചൂണ്ടിക്കാട്ടി. എന്നാൽ, ’’സത്യസന്ധമായി എനിക്കറിയില്ല’’ എന്നു മാത്രമായിരുന്നു മന്ത്രി ജയശങ്കറുടെ മറുപടി. പിന്നീട് ചായസത്കാരത്തിനിടയിലും മന്ത്രി ഇതു തന്നെ ആവർത്തിച്ചു.
എന്നാൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് മാർപാപ്പയുടെ ഇന്ത്യ സന്ദർശനം സംബന്ധിച്ച ഒൗദ്യോഗിക ചർച്ച നടന്നപ്പോൾ ഇതേ ജയശങ്കറായിരുന്നു ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി.
മാർപാപ്പയെ ഇന്ത്യയിലേക്കു ഒൗദ്യോഗികമായി ക്ഷണിക്കണമെന്ന് അഭ്യർഥിച്ച് സിബിസിഐയുടെ ആഭിമുഖ്യത്തിൽ കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഈ നിവേദനം നൽകിയ കാലത്തും ജയശങ്കർ തന്നെയായിരുന്നു വിദേശകാര്യ സെക്രട്ടറി.
അയൽരാജ്യങ്ങളായ ബംഗ്ലാദേശിനും മ്യാൻമറിനും പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പ യുഎഇയിലും നടത്തിയ ഒൗദ്യോഗിക സന്ദർശനങ്ങൾ ആഗോള ശ്രദ്ധ നേടിയ വൻവിജയമായിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ യുഎഇയും ബംഗ്ലാദേശും ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമറും സമാധാനത്തിന്റെ നായകനായ ഫ്രാൻസിസ് മാർപാപ്പയ്ക്കു വലിയ സ്വീകരണം ഒരുക്കിയിട്ടും ഇന്ത്യയിലെ പാപ്പയുടെ സന്ദർശനത്തിന് മോദി സർക്കാർ പച്ചക്കൊടി കാണിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം നേരത്തെ തന്നെ ഉയർന്നിരുന്നു.