ബാലസോർ: വിമാനത്തിൽനിന്നു വിക്ഷേപിക്കാവുന്ന എയർ -ടു-എയർ മിസൈൽ അസ്ത്രയുടെ പരീക്ഷണ വിക്ഷേപണം വിജയം. ഒഡീഷ തീരത്ത് സുഖോയ്- 30 എംകെഐ യുദ്ധവിമാനത്തിൽനിന്നാണ് മിസൈൽ തൊടുത്തത്. വിമാനത്തിൽനിന്നു വിക്ഷേപിച്ച മിസൈൽ അന്തരീക്ഷത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ലക്ഷ്യത്തിൽ കൃത്യമായി പതിച്ചതായി വ്യോമസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), വ്യോമസേനാ സംഘത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
70 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് മണിക്കൂറിൽ 5,555 കിലോമീറ്റർ വേഗമുണ്ട്. 15 കിലോഗ്രാമാണ് ഭാരം.
ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), വ്യോമസേനാ സംഘത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
70 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് മണിക്കൂറിൽ 5,555 കിലോമീറ്റർ വേഗമുണ്ട്. 15 കിലോഗ്രാമാണ് ഭാരം.