ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനു മുന്പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഫ്ളാറ്റുകൾക്കു സമീപം താമസിക്കുന്ന എൻ.ജി. അഭിലാഷ് ആണ് ഹർജി നൽകിയത്. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനൊപ്പം പരിസ്ഥിതി ലംഘനം നടത്തുന്നതിനു പിഴ ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ചിട്ടുള്ള ഫ്ളാറ്റിന്റെ നൂറു മീറ്ററിനുള്ളിൽ താമസിക്കുന്നയാളെന്ന നിലയിലാണ് ഹർജി നൽകുന്നതെന്നും ഫ്ളാറ്റ് പൊളിക്കുന്നത് തനിക്കും കുടുംബത്തിനും മറ്റു താമസക്കാർക്കും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പരിസ്ഥിതി ആഘാത പഠനം നടത്താൻ ഐഐടികളിൽനിന്നടക്കമുള്ള വിദഗ്ധരെ നിയോഗിക്കണം. നിലവിലുള്ള ഫ്ളാറ്റ് കേസുമായോ അതിന്റെ ഉടമകളുമായോ തനിക്കു ബന്ധമില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു. ഫ്ളാറ്റുകളുടെ വിഷയത്തിൽ പുതിയ ഹർജികളൊന്നും സ്വീകരിക്കില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കേയാണ് പുതിയ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഫ്ളാറ്റുകൾ പൊളിക്കണമെന്ന മേയ് എട്ടിലെ ഉത്തരവ് നടപ്പിലാക്കാത്തതിനു സ്വമേധയാ കേസെടുത്ത കോടതി, ഈ മാസം 20നു മുന്പ് പൊളിച്ചുനീക്കൽ നടത്തി റിപ്പോർട്ട് നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. 23നു കേസ് പരിഗണിക്കുന്പോൾ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി കോടതി ഉത്തരവിനെതിരേ ഫ്ളാറ്റ് ഉടമകൾ റിട്ട് ഹർജിയും ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് തിരുത്തൽ ഹർജിയും നൽകിയിട്ടുണ്ട്. ഈ ഹർജികൾ എന്നു പരിഗണിക്കണമെന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തിട്ടില്ല.
സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ചിട്ടുള്ള ഫ്ളാറ്റിന്റെ നൂറു മീറ്ററിനുള്ളിൽ താമസിക്കുന്നയാളെന്ന നിലയിലാണ് ഹർജി നൽകുന്നതെന്നും ഫ്ളാറ്റ് പൊളിക്കുന്നത് തനിക്കും കുടുംബത്തിനും മറ്റു താമസക്കാർക്കും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പരിസ്ഥിതി ആഘാത പഠനം നടത്താൻ ഐഐടികളിൽനിന്നടക്കമുള്ള വിദഗ്ധരെ നിയോഗിക്കണം. നിലവിലുള്ള ഫ്ളാറ്റ് കേസുമായോ അതിന്റെ ഉടമകളുമായോ തനിക്കു ബന്ധമില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു. ഫ്ളാറ്റുകളുടെ വിഷയത്തിൽ പുതിയ ഹർജികളൊന്നും സ്വീകരിക്കില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കേയാണ് പുതിയ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഫ്ളാറ്റുകൾ പൊളിക്കണമെന്ന മേയ് എട്ടിലെ ഉത്തരവ് നടപ്പിലാക്കാത്തതിനു സ്വമേധയാ കേസെടുത്ത കോടതി, ഈ മാസം 20നു മുന്പ് പൊളിച്ചുനീക്കൽ നടത്തി റിപ്പോർട്ട് നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. 23നു കേസ് പരിഗണിക്കുന്പോൾ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി കോടതി ഉത്തരവിനെതിരേ ഫ്ളാറ്റ് ഉടമകൾ റിട്ട് ഹർജിയും ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് തിരുത്തൽ ഹർജിയും നൽകിയിട്ടുണ്ട്. ഈ ഹർജികൾ എന്നു പരിഗണിക്കണമെന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തിട്ടില്ല.