വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎസിലെ ഇന്ത്യൻ വംശജർ ഒരുക്കുന്ന മെഗാസ്വീകരണ പരിപാടിയായ ‘ഹൗഡി മോദി’യിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. 22നു ഹൂസ്റ്റണിലാണു പരിപാടി.
ഇന്ത്യൻ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും ഒരുമിച്ച് ഒരു റാലിയെ അഭിസംബോധന ചെയ്യുന്നത് അടുത്തകാലത്ത് ആദ്യമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു. യുഎൻ പൊതുസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് മോദി അമേരിക്കയിലെത്തുന്നത്. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണപരിപാടിക്കായി 50,000ത്തിലധികം ഇന്ത്യൻ വംശജർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മോദിയാണ് ട്രംപിനെ പരിപാടിയിലേക്കു ക്ഷണിച്ചത്. മോദിയുമായി നല്ല സൗഹൃദം പുലർത്തുന്ന ട്രംപ് ഉടൻ ക്ഷണം സ്വീകരിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധം ഊന്നിപ്പറയുന്ന പരിപാടിയായിരിക്കുമിതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രീഷാം അറിയിച്ചു. ഇന്ത്യൻ വംശജർക്കൊപ്പം ട്രംപിനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്ന് മോദി ട്വീറ്റ് ചെയ്തു. പ്രസിഡന്റ് പദവിയിൽ രണ്ടാമൂഴത്തിന് മത്സരിക്കാൻ ഒരുങ്ങുന്ന ട്രംപിന് ആയിരക്കണക്കിന് ഇന്ത്യൻ വംശജരെ ഒരുമിച്ചു കാണാനുള്ള അവസരം കൂടിയാകുമിത്.
മോദി 21ന് യുഎസിലേക്ക് യാത്രതിരിക്കും. 27ന് യുഎൻ പൊതുസഭയിൽ പ്രസംഗിക്കും.
ഇന്ത്യൻ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും ഒരുമിച്ച് ഒരു റാലിയെ അഭിസംബോധന ചെയ്യുന്നത് അടുത്തകാലത്ത് ആദ്യമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു. യുഎൻ പൊതുസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് മോദി അമേരിക്കയിലെത്തുന്നത്. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണപരിപാടിക്കായി 50,000ത്തിലധികം ഇന്ത്യൻ വംശജർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മോദിയാണ് ട്രംപിനെ പരിപാടിയിലേക്കു ക്ഷണിച്ചത്. മോദിയുമായി നല്ല സൗഹൃദം പുലർത്തുന്ന ട്രംപ് ഉടൻ ക്ഷണം സ്വീകരിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധം ഊന്നിപ്പറയുന്ന പരിപാടിയായിരിക്കുമിതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രീഷാം അറിയിച്ചു. ഇന്ത്യൻ വംശജർക്കൊപ്പം ട്രംപിനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്ന് മോദി ട്വീറ്റ് ചെയ്തു. പ്രസിഡന്റ് പദവിയിൽ രണ്ടാമൂഴത്തിന് മത്സരിക്കാൻ ഒരുങ്ങുന്ന ട്രംപിന് ആയിരക്കണക്കിന് ഇന്ത്യൻ വംശജരെ ഒരുമിച്ചു കാണാനുള്ള അവസരം കൂടിയാകുമിത്.
മോദി 21ന് യുഎസിലേക്ക് യാത്രതിരിക്കും. 27ന് യുഎൻ പൊതുസഭയിൽ പ്രസംഗിക്കും.