ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങൾ നീക്കി സാധാരണനില പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനു സുപ്രീംകോടതിയുടെ നിർദേശം. ദേശീയസുരക്ഷ മുൻനിർത്തിയുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജനജീവിതം സാധാരണ നിലയിലെത്തിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും കോടതി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോടു നിർദേശിച്ചു.
കാഷ്മീരിലെ നിയന്ത്രണങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്ന വിഷയം അതീവ ഗൗരവമേറിയതാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി സംസാരിക്കുമെന്നും ആവശ്യമെങ്കിൽ താൻ നേരിട്ട് സ്ഥലം സന്ദർശിക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.
ജനങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി രണ്ട് ബാലാവകാശ പ്രവർത്തകർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസിന്റെ അപ്രതീക്ഷിത ഇടപെടൽ. എന്നാൽ, ഹർജിയിൽ പറയുന്ന കാര്യങ്ങൾക്കു വിരുദ്ധമാണ് സ്ഥലത്തെ സ്ഥിതിവിശേഷമെന്നു ബോധ്യപ്പെട്ടാൽ അതിനുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി.
ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് അടക്കമുള്ള പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജമ്മു കാഷ്മീർ ഹൈക്കോടതിയെ സമീപിക്കണമെന്നു കാഷ്മീരി ടൈംസ് എഡിറ്റർ അനുരാധ ഭാസിൻ അടക്കമുള്ളവർക്കു നിർദേശം നൽകിയതിനു പിന്നാലെയാണ് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കാഷ്മീരിലെ നിയന്ത്രണങ്ങളുടെ പേരിൽ കുട്ടികളെ തടയുകയാണെന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ, പ്രശ്നത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാസേനയുടെ നടപടികൾ മൂലം കുട്ടികൾക്ക് പരിക്കേൽക്കുന്നുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
അതേസമയം, കാഷ്മീരിലെ നിയന്ത്രണ നടപടികളിൽ ഇതുവരെ ഒരു മരണം പോലുമുണ്ടായിട്ടില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒരു വെടിയുണ്ട പോലുമുതിർത്തിട്ടില്ലെന്നും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, 43 ദിവസമായി നിയന്ത്രണങ്ങൾ തുടരുകയാണെന്നും ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചില്ലെന്നു മാത്രമല്ല, പൊതുഗതാഗതം പോലും തടഞ്ഞിരിക്കുകയാണെന്നും അനുരാധ ഭാസിനു വേണ്ടി ഹാജരായ വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഹൈക്കോടതി തന്നെ പരിശോധിക്കുന്നതാണ് നല്ലതെന്നു ബെഞ്ച് അഭിപ്രായപ്പെട്ടെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചില്ല. സാധാരണ നിലയിലെത്തിക്കാൻ എന്തെല്ലാം നടപടി സ്വീകരിക്കുമെന്നറിയിക്കാൻ നിർദേശിച്ച കോടതി, കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
ജിജി ലൂക്കോസ്
കാഷ്മീരിലെ നിയന്ത്രണങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്ന വിഷയം അതീവ ഗൗരവമേറിയതാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി സംസാരിക്കുമെന്നും ആവശ്യമെങ്കിൽ താൻ നേരിട്ട് സ്ഥലം സന്ദർശിക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.
ജനങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി രണ്ട് ബാലാവകാശ പ്രവർത്തകർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസിന്റെ അപ്രതീക്ഷിത ഇടപെടൽ. എന്നാൽ, ഹർജിയിൽ പറയുന്ന കാര്യങ്ങൾക്കു വിരുദ്ധമാണ് സ്ഥലത്തെ സ്ഥിതിവിശേഷമെന്നു ബോധ്യപ്പെട്ടാൽ അതിനുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി.
ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് അടക്കമുള്ള പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജമ്മു കാഷ്മീർ ഹൈക്കോടതിയെ സമീപിക്കണമെന്നു കാഷ്മീരി ടൈംസ് എഡിറ്റർ അനുരാധ ഭാസിൻ അടക്കമുള്ളവർക്കു നിർദേശം നൽകിയതിനു പിന്നാലെയാണ് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കാഷ്മീരിലെ നിയന്ത്രണങ്ങളുടെ പേരിൽ കുട്ടികളെ തടയുകയാണെന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ, പ്രശ്നത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാസേനയുടെ നടപടികൾ മൂലം കുട്ടികൾക്ക് പരിക്കേൽക്കുന്നുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
അതേസമയം, കാഷ്മീരിലെ നിയന്ത്രണ നടപടികളിൽ ഇതുവരെ ഒരു മരണം പോലുമുണ്ടായിട്ടില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒരു വെടിയുണ്ട പോലുമുതിർത്തിട്ടില്ലെന്നും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, 43 ദിവസമായി നിയന്ത്രണങ്ങൾ തുടരുകയാണെന്നും ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചില്ലെന്നു മാത്രമല്ല, പൊതുഗതാഗതം പോലും തടഞ്ഞിരിക്കുകയാണെന്നും അനുരാധ ഭാസിനു വേണ്ടി ഹാജരായ വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഹൈക്കോടതി തന്നെ പരിശോധിക്കുന്നതാണ് നല്ലതെന്നു ബെഞ്ച് അഭിപ്രായപ്പെട്ടെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചില്ല. സാധാരണ നിലയിലെത്തിക്കാൻ എന്തെല്ലാം നടപടി സ്വീകരിക്കുമെന്നറിയിക്കാൻ നിർദേശിച്ച കോടതി, കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
ജിജി ലൂക്കോസ്